ആലപ്പുഴ: കഴിഞ്ഞ വർഷത്തെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ വീടിനുള്ളിൽ ഒതുങ്ങിപ്പോൾ ഇത്തവണ ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങിയതോടെ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറന്നു. സാമൂഹിക അകലം, സാനിറ്റൈസർ ഉപയോഗം തുടങ്ങി കർശന നിർദേശങ്ങൾ പാലിക്കുന്നവരുടെ എണ്ണം കുറയുകയാണ്. പിഴത്തുകയിൽ നിന്ന് രക്ഷപ്പെടാൻ മുഖത്ത് മാസ്ക് ധരിക്കുന്നതൊഴിച്ചാൽ മറ്റൊരു നിർദേശവും പാലിക്കുന്നില്ല. മുല്ലയ്ക്കൽ ചിറപ്പിന് കച്ചവടക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ജനത്തിരക്കിനെ കാര്യമായി ബാധിച്ചിട്ടില്ല. വ്യാപാര കേന്ദ്രങ്ങൾ പതിവിലും കുറവാണെങ്കിലും, സകുടുംബമായാണ് ആലപ്പുഴക്കാർ ചിറപ്പ് ആഘോഷിക്കാൻ എത്തുന്നത്.
ഉത്സവപ്പറമ്പായി ബീച്ച്
അവധി ദിനങ്ങളിൽ പൊതുവേ തിരക്ക് കൂടുതലാണെങ്കിലും, അക്ഷരാർത്ഥത്തിൽ ജനസാഗരമാണ്, ക്രിസ്മസ് ദിനത്തിൽ ആലപ്പുഴ ബീച്ചിൽ ഒത്തുകൂടിയത്. അന്യസംസ്ഥാന വിനോദ സഞ്ചാരികളും വലിയതോതിൽ എത്തി. പുതുവത്സര ദിനം വരെ തിരക്ക് ഒട്ടും കുറവില്ലാതെ തുടരും. ഗതാഗത നിയന്ത്രണത്തിനായി പൊലീസ് ഉദ്യോഗസ്ഥരുണ്ടെങ്കിലും, കൊവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാനുള്ള യാതൊരു സംവിധാനവും ബീച്ചിലില്ല. ഒഫ് റോഡ് ബീച്ച് റേസ്, കുതിര സവാരി, വിവിധ മത്സരങ്ങൾ തുടങ്ങി ജനങ്ങളെ ആകർഷിക്കാൻ നിരവധി പുത്തൻ ഐറ്റങ്ങളാണ് പതിവ് കച്ചവടക്കാർക്ക് പുറമേ, ബീച്ചിലെത്തിയിരിക്കുന്നത്.
""
ജനങ്ങൾ കൂടുമ്പോൾ, സുരക്ഷയൊരുക്കൽ വെല്ലുവിളിയാകും. സന്ധ്യക്ക് ശേഷം തീരത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടാലും പലരും അനുസരിക്കാൻ മടികാണിക്കും. അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം നൂറുകണക്കിന് പേരാണ് ദിവസവും ബീച്ചിലെത്തുന്നത്. പുതുവത്സരത്തിന് മുന്നോടിയായെങ്കിലും, കൂടുതൽ പൊലീസ് സംവിധാനം ഇവിടെ വരണം.
സുരക്ഷാ ജീവനക്കാർ, ആലപ്പുഴ ബീച്ച്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |