ആലപ്പുഴ: പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തുന്നതിനിടെ വീണ്ടും പടുകുഴിയിലേക്ക് വീണതിന്റെ ആഘാതത്തിലാണ് കാറ്ററിംഗ്, പന്തലുപണികളുൾപ്പെടെ വിവിധ മേഖലകൾ. ചടങ്ങുകളിൽ ആൾക്കൂട്ട നിയന്ത്രണം വരുമ്പോൾ തിരിച്ചടി നേരിടുന്ന പ്രധാന വിഭാഗങ്ങളാണിവ.
ഒമിക്രോൺ വ്യാപകമായാൽ വിവാഹ സീസൺ കൂടിയായ വേനലവധിക്കാലം ഇത്തവണയും കൈവിടുമോയെന്ന ഭയവുമുണ്ട് വ്യവസായികൾക്കും തൊഴിലാളികൾക്കും. കഴിഞ്ഞ രണ്ടുവർഷമായി ഒരു ചടങ്ങിൽ നൂറിലധികം പേർക്ക് ഭക്ഷണം തയ്യാറാക്കാനുള്ള യോഗം കാറ്ററിംഗ് മേഖലയ്ക്ക് ഉണ്ടായിട്ടില്ല.
അൻപതോ നൂറോ പേർക്കുള്ള വിഭവങ്ങൾ തയ്യാറാക്കുന്നത് നഷ്ടക്കച്ചവടമാണ്. ആയിരം പേരുടെ സദ്യവട്ടം തയ്യാറാക്കുമ്പോൾ ചുരുങ്ങിയത് 40 പേർക്ക് കാറ്ററിംഗുമായി ബന്ധപ്പെട്ട് ജോലി ലഭിക്കുമായിരുന്നു. ആളെണ്ണം വെട്ടിച്ചുരുക്കുന്നതോടെ കാറ്ററിംഗ് ടീമിലെ ജോലിക്കാരുടെ എണ്ണം പരമാവധി 10ലേക്ക് ചുരുങ്ങി.
കാറ്ററിംഗും പന്തൽ പണിയും ഒരുമിച്ചാണ് പല കരാറുകാരും ഏറ്റെടുത്തിരുന്നത്. കൊവിഡെത്തിയതോടെ ആർഭാടപന്തലുകൾ രംഗമൊഴിഞ്ഞു. വിവാഹത്തിന് പുറമേ നിശ്ചയം, പിറന്നാൾ, ഗൃഹപ്രവേശം, പേരിടീൽ, യാത്രഅയപ്പ്, അടിയന്തരം തുടങ്ങി എല്ലാ ചടങ്ങുകൾക്കും ആൾക്കൂട്ട നിയന്ത്രണമുണ്ട്.
നിയന്ത്രണം പിടിമുറുക്കി, വരുമാനം മുടങ്ങി
1. ജോലിക്കാരുടെ എണ്ണം വീണ്ടും കുറയ്ക്കുന്നു
2. ഓർഡറുകൾ വെട്ടിച്ചുരുക്കി
3. വായ്പാ തിരിച്ചടവുകൾ മുടങ്ങി
4. സാമ്പത്തിക പ്രതിസന്ധി രൂക്ഷം
5. കുടുംബങ്ങൾ വീണ്ടും പട്ടിണിയിൽ
തൊഴിലാളികൾക്ക് കൊവിഡ് കാലത്ത് ലഭിച്ച പ്രതിഫലം ₹ 400 - 600
""
കൊവിഡിന് മുമ്പ് വലിയ ചടങ്ങുകൾക്ക് സകല ചെലവും കഴിഞ്ഞ് മാന്യമായ തുക മിച്ചം ലഭിച്ചിരുന്നു. കൊവിഡ് കാലത്ത് വരുമാനം നിലച്ചു. നിയന്ത്രണങ്ങളിലെ ഇളവ് പ്രതീക്ഷ നൽകിയെങ്കിലും ഒമിക്രോൺ വീണ്ടും തൊഴിൽ നഷ്ടപ്പെടുത്തി.
അനിൽ, കാറ്ററിംഗ് സർവീസ്, അർത്തുങ്കൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |