ആലപ്പുഴ: കെ - റെയിലുമായി ബന്ധപ്പെട്ടുള്ള വിശദീകരണ സമ്മേളനങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോടതി വിധി പോലും അംഗീകരിക്കാതെയാണ് ജില്ലകൾ തോറും സമ്മേളനങ്ങൾ നടത്തുന്നത്. പിണറായി സർക്കാരിന് കോടികളുണ്ടാക്കാൻ നിയോഗിച്ച ബിനാമിയാണ് കെ - റെയിൽ എം.ഡി അജിത്ത്. റെയിൽവേയ്ക്ക് പദ്ധതിയെ കുറിച്ച് വ്യക്തതയില്ലെന്ന് പാർലമെന്റിലെ തന്റെ ചോദ്യത്തിന് മന്ത്രി നൽകിയ മറുപടിയിലുമുണ്ട്. കൊവിഡ് വ്യാപനം മൂന്നാം തരംഗത്തിലെത്തിയിട്ടും മുഖ്യമന്ത്രിക്ക് ചിന്ത കെ - റെയിലിനെക്കുറിച്ച് മാത്രമാണ്. ആറന്മുള വിമാനത്താവളം വന്നിരുന്നെങ്കിൽ മദ്ധ്യതിരുവിതാംകൂറിന് വികസന സാദ്ധ്യതകളുണ്ടാകുമായിരുന്നു. അന്ന് മന്ത്രി പി. പ്രസാദ് അടക്കമുള്ള കപട പരിസ്ഥിതിവാദികൾ സമരം നടത്തി. ഇന്നവർ കെ -റെയിലിനായി പ്രചാരണം നടത്തുകയാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |