SignIn
Kerala Kaumudi Online
Thursday, 25 April 2024 10.39 PM IST

ആലപ്പുഴ നഗരത്തിൽ പുതിയ 12 കുഴൽക്കിണറുകൾ

s

ആലപ്പുഴ: നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നഗരാതിർത്തിയിൽ പുതിയ 12 കുഴൽക്കിണറുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. കുഴൽക്കിണറുകൾ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ 2.5കോടി രൂപ സ്പെഷ്യൽ ഫണ്ടായി അനുവദിച്ചു. നിർമ്മാണ ചുമതല വാട്ടർ അതോറട്ടറിയ്ക്കും ഭൂർഗഭ ജലവകുപ്പിനുമാണ്. കുഴൽക്കിണറുകൾ സ്ഥാപിക്കുന്നതിന് 1.6കോടി രൂപ ഭൂർഗഭ ജലവകുപ്പിന് കൈമാറി.

എട്ട് കുഴൽക്കിണറുകൾ സ്വകാര്യ കമ്പനികളും നാലെണ്ണം ഭൂഗർഭ ജലവിഭവ വകുപ്പുമാണ് സ്ഥാപിക്കുന്നത്. ഭൂർഗഭ വിഭാഗം ഇതിന് ആവശ്യമായ ടെണ്ടർ ക്ഷണിച്ച് കമ്പനികൾക്ക് കരാർ നൽകി. മൂന്ന് കുഴൽക്കിണറുകളുടെ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് തൂക്കുകുളം, കൊമ്മാടി, ആര്യാട് സാംസ്കാരിക കേന്ദ്രത്തിന് മുൻഭാഗം എന്നിവിടങ്ങളിലെ കുഴൽക്കിണറുകൾ സ്ഥാപിക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്. വൈകാതെ ആലിശ്ശരി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കുഴൽക്കിണർ സ്ഥാപിക്കുന്ന ജോലി ആരംഭിക്കും. മുഴുവൻ കുഴൽക്കിണറുകളും സ്ഥാപിക്കുന്ന ജോലി വരൾച്ചയ്ക്ക് മുമ്പ് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിൽ നിലവിലുള്ള ഓവർഹെഡ് ടാങ്കുകളോടു കൂടിയ 17കുഴൽക്കിണറുകളിൽ 13എണ്ണം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. . ആലപ്പുഴ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തതോടെ കുഴൽകിണറുകൾ സംരക്ഷിക്കുന്നതിൽ അധികാരികൾ വീഴ്ച വരുത്തി.

ബദൽ സംവിധാനം

ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ളതും അടിക്കടി പൊട്ടുന്നതുമായ, തകഴിയിലെ 524 മീറ്റർ പൈപ്പ് മാറ്റുന്ന ജോലികൾ ആരംഭിച്ചതോടെ രണ്ടു മാസം കരുമാടിയിൽ നിന്നുള്ള പമ്പിംഗ് നിറുത്തിവയ്‌ക്കേണ്ടി വരും. പ്രദേശത്തെ കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാനുള്ള ബദൽ സംവിധാനം ഇല്ലെങ്കിൽ പ്രശ്‌നം കൂടുതൽ രൂക്ഷമാകും. നഗരത്തിൽ പ്രതിദിനം വേണ്ടത് 40 ദശലക്ഷം ലിറ്റർ വെള്ളമാണ്. നിലവിൽ കരുമാടിയിൽ നിന്ന് 16 ദശലക്ഷവും വിവിധ കുഴൽക്കിണറുകളിൽ നിന്ന് എട്ട് ദശലക്ഷം ലിറ്ററുമാണ് വിതരണം ചെയ്യുന്നത്. 16 ദശലക്ഷം ലിറ്ററിന്റെ കുറവ് നഗരത്തിൽ പ്രവർത്തിക്കുന്ന 30ൽ അധികം സ്വകാര്യ ആർ.ഒ പ്‌ളാന്റുകളാണ് പരിഹരിക്കുന്നത്. കരുമാടിയിൽ പമ്പിംഗ് നിർത്തുന്നതോടെ കുടിവെള്ള ക്ഷാമം കൂടുതൽ രൂക്ഷമാകും. ഇതിന് ബദലാണ് പുതിയ കുഴൽക്കിണറുകൾ.

പദ്ധതി തുക (കോടിയിൽ)

സ്പെഷ്യൽ ഫണ്ട്: 2.5

പുതിയ 12 കുഴൽ കിണറുകൾക്ക്: 1.6

അനുബന്ധ കാര്യങ്ങൾക്ക്: 1.44

(മോട്ടോർ, പമ്പിംഗ് സ്റ്റേഷൻ, പൈപ്പ്)

കുഴൽക്കിണറുകൾ

സ്വകാര്യ കമ്പനികൾ നിർമ്മിക്കുന്നത് : 8

ഭൂർഗർഭ ജലവകുപ്പ് നിർമ്മിക്കുന്നത് : 4

നിലവിലുള്ളത് : 13

ആവശ്യമായ ജലം (ദശലക്ഷം ലിറ്ററിൽ)

പ്രതിദിനം വേണ്ടത് : 40

കരുമാടിയിൽ നിന്ന്: 16

വിവിധ കുഴൽ കിണറുകളിൽ നിന്ന്: 8

കുറവുള്ളത്: 16

"കരുമാടിയിലെ പമ്പിംഗ് താത്കാലികമായി നിർത്തിവയ്ക്കേണ്ടി വരുമ്പോൾ നഗരത്തിൽ കുടിവെള്ള വിതരണം തടസപെടാതിരിക്കാനുള്ള ബദൽ സംവധാനത്തിനായാണ് 12കുഴൽക്കിണറുകൾ പുതുതായി സ്ഥാപിക്കുന്നത്. നിലവിൽ 13കുഴൽ കിണറുകളിൽ നിന്ന് പമ്പിംഗ് നടത്തുന്നുണ്ട്.

- എൻ. നൂർജഹാൻ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ, വാട്ടർ അതോറിട്ടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.