SignIn
Kerala Kaumudi Online
Saturday, 20 April 2024 6.11 AM IST

കൃഷി മുങ്ങുമ്പോഴും കുട്ടനാട്ടിൽ വില്ലേജ്, കൃഷി ഓഫീസുകളിൽ ഒഴിഞ്ഞ കസേരകൾ

s

ആലപ്പുഴ : വേനൽമഴ ദുരിതം വിതയ്ക്കുന്ന കുട്ടനാട് താലൂക്കിൽ വില്ലേജ് ഓഫീസർമാരുടെയും കൃഷി ഓഫീസർമാരുടെയും കസേര ഒഴിഞ്ഞിട്ട് നാളുകൾ ഏറെയായെങ്കിലും പകരക്കാരെ നിയമിക്കുന്നതിൽ ജില്ലാഭരണകൂടം വീഴ്ചവരുത്തുന്നതായി ആക്ഷേപം. താലൂക്കിലെ 14 വില്ലേജുകളിൽ എട്ടിടത്തും 11കൃഷിഭവനുകളിൽ ഏഴിടത്തും ഓഫീസർമാർ ഇല്ല.

വേനൽമഴയിൽ കൃഷിനാശം നേരിട്ട കർഷകരും കാറ്റിൽ വീട് തകർന്നവരും നഷ്ടപരിഹാരത്തിനായി ഓഫീസുകളിൽ എത്തുമ്പോൾ ഒഴിഞ്ഞ കസേരകളാണ് സ്വാഗതം ചെയ്തത്. പുഞ്ചകൃഷി ഇറക്കിയ കുട്ടനാട് ,അപ്പർ കുട്ടനാട് മേഖലയിൽ വേനൽമഴയിൽ ആയിരക്കണക്കിന് ഹെക്ടർ സ്ഥലത്തെ നെൽകൃഷിയാണ് നശിച്ചത്.

സോഫ്ട് വെയർ അധിഷ്ഠിതമായതിനാൽ പാസ്‌വേഡ്, വിരലടയാളം എന്നിവ വില്ലേജ് ഓഫീസർ നൽകിയാലേ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്യാൻ കഴിയൂ. സമീപത്തെ വില്ലേജുകളിലെ ഓഫീസർമാർക്ക് ചുമതല നൽകിയാലും രണ്ടിടത്ത് ഒരുപോലെ ലോഗിൻ ചെയ്യാൻ കഴിയില്ല. പല വില്ലേജുകളിലും ഓഫിസർമാർ ഇല്ലാതായിട്ട് മാസങ്ങളായി .

ഓഫീസർ ഇല്ലാത്ത കൃഷി ഓഫീസുകൾ
തകഴി, ചമ്പക്കുളം, കൈനകരി, കാവാലം, വെളിയനാട്, തലവടി, മുട്ടാർ എന്നീ കൃഷിഭവനുകളിലാണ് ഓഫീസർമാരുടെ ഒഴിവ്. ഇതിൽ തലവടി, മുട്ടാർ കൃഷിഭവനുകളിൽ എംപ്ളോയ്മെന്റ് ഓഫീസുകളിൽ നിന്ന് താത്കാലിക നിയമനം നടത്തി. പുളിങ്കുന്ന് കൃഷി ഓഫീസർക്ക് കാവാലത്തിന്റെയും രാമങ്കരി കൃഷി ഓഫീസർക്ക് വെളിയനാടിന്റെയും നെടുമുടി കൃഷി ഓഫീസർക്ക്ചമ്പക്കുളത്തിന്റെയും പുളിങ്കുന്ന് കൃഷി ഓഫീസർക്ക് കാവാലത്തിന്റെയും അധികചുമതല നൽകിയിരിക്കുകയാണ്. ആല, മുളക്കുഴ ഉൾപ്പെടെ 13കൃഷി ഓഫീസുകളിലേക്ക് എംപ്ളോയ്മെന്റ് വഴി നടത്തിയ നിയമനത്തിന്റെ കാലാവധി 20ന് അവസാനിക്കുന്നതോടെ ഇവിടങ്ങളിലും കൃഷി ഓഫീസർമാർ ഇല്ലാതാകും.

ഓഫീസർമാരില്ലാത്ത വില്ലേജ് ഓഫിസുകൾ

തകഴി, മുട്ടാർ, വെളിയനാട്,തലവടി, എടത്വ, രാമങ്കരി, നെടുമുടി, കൈനകരി വടക്ക്

ഓഫീസർ ഇല്ലെങ്കിൽ

വില്ലേജ് ഓഫീസ്

 നീറ്റ്, കീം ഉൾപ്പെടെ പ്രവേശന പരീക്ഷകൾക്കു സർട്ടിഫിക്കറ്റ് വിതരണം മുടങ്ങി.

 നോൺ ക്രീമിലെയർ, പട്ടികജാതി സർട്ടിഫിക്കറ്റുകൾക്കായി കാത്തിരിക്കുന്നു

 കരം അടച്ച രസീത് വിതരണം,ഭൂമി തരംമാറ്റൽ തീർപ്പാക്കൽ തുടങ്ങിയവ മുടങ്ങി

 കാൻസർ ബാധിതർക്കുള്ള ആനുകൂല്യങ്ങളും മുടങ്ങി
 പ്രകൃതിക്ഷോഭത്തിന്റെ നഷ്ടപരിഹാരം തിട്ടപ്പെടുത്താനാകുന്നില്ല

കൃഷി ഓഫീസ്

 വേനൽമഴ ശക്തമായതോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുന്നില്ല

 നിലംപൊത്തിയ നെൽകൃഷിയുടെ നാശനഷ്ടം തിട്ടപ്പെടുത്താൻ കഴിയുന്നില്ല

 വിള ഇൻഷ്വറൻസ്, പമ്പിംഗ് സബ്‌സിഡി വിതരണം തടസപ്പെട്ടു

 വിതയ്ക്ക് മുമ്പ് ലഭിക്കേണ്ട നീറ്റുകക്ക, ഡോളമേറ്റ് എന്നിവക്കുള്ള സർട്ടിഫിക്കറ്റ് വിതരണം തടസപ്പെട്ടു

"കുട്ടനാട് താലൂക്കിലെ എട്ട് പേർ ഉൾപ്പെടെ ജില്ലയിൽ ഒഴിവുള്ള മുഴുവൻ വില്ലേജ് ഓഫീസുകളിലുംഓഫീസർമാരെ ഒരാഴ്ചയ്ക്കകം നിയമിക്കും.

- സന്തോഷ് കുമാർ, എ.ഡി.എം

"എംപ്ളോയ്‌മെന്റിൽ നിന്ന് താൽക്കാലികമായി നിയമിച്ച കൃഷി ഓഫീസർമാരുടെ കാലാവധി തീരുമ്പോൾ സർക്കാർ നിർദേശത്തോടെ ബദൽ സംവിധാനം ഏർപ്പെടുത്തും. നിലവിൽ 13പേരെയാണ് താൽക്കാലികമായി എംപ്ളോയിമെന്റ് വഴി നിയമിച്ചിട്ടുള്ളത്.

- ശ്രീലേഖ, പ്രിൻസിപ്പൽ കൃഷി ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.