കുട്ടനാട്: ലോകത്തെ ഏറ്റവും വികസിതമായ നാടുകളുടെ പട്ടികയിൽ കേരളം ഇടം പിടിക്കുന്ന കാലം വിദൂരമല്ലെന്ന് മന്ത്രി എം. വി. ഗോവിന്ദൻ പറഞ്ഞു. കൈനകരി പഞ്ചായത്ത് പുതിയതായി നിർമ്മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അത് 20 മുതൽ 25 വർഷത്തിനുള്ളിൽ ഇത് സംഭവിക്കും. അതിനായി ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുകയാണ് ലക്ഷ്യം. അത് പ്രാവർത്തികമാകുമ്പോൾ കേരളത്തിന് ഒരു പുതുയുഗമായിരിക്കും. ഇതിന്റെ ഭാഗമായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി കോർപ്പറേഷനുകൾ മുഖേന ഒരു ലക്ഷത്തി എഴുപത്തയ്യായിരം പേർക്കെങ്കിലും തൊഴിൽ കൊടുക്കാനാകണം.
വീട്ടിൽ തന്നെ ഇരുന്നു ജോലി ചെയ്ത് ശമ്പളം വാങ്ങുന്ന ഒരു പുതിയ സംവിധാനം നിലവിൽ വരാൻ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഒരു പുതിയ പ്രവർത്തനത്തിന് ആരംഭം കുറിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു . അഞ്ചുലക്ഷം ആളുകൾക്ക് കൂടി ലൈഫ് പദ്ധതിയിൽ പെടുത്തി വീടുവച്ചു കൊടുക്കുന്നതോടെ എല്ലാവർക്കും വീടുള്ള നാടായി കേരളം മാറും. വാതിൽപ്പടി സേവനം നടപ്പാക്കുന്നതിന് മുന്നോടിയായുള്ള സർവ്വേ പൂർത്തിയായി കഴിഞ്ഞു. കൊവിഡ് 19ൽ ലോകമാകെ സ്തംഭിച്ചു നിന്നപ്പോൾ അതിനെ ഫലപ്രദമായി തരണം ചെയ്ത നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം പി, തോമസ് കെ തോമസ് എം. എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സി. പ്രസാദ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |