കുട്ടനാട് : ടിൻ ഷീറ്റ് മറച്ച ഷെഡിൽ നിന്ന് സുരക്ഷിതത്വമുള്ള വീട്ടിലേക്ക് മാറുമ്പോൾ സുഭാഷിണിക്കും സഹോദരങ്ങൾക്കും സഫലമാകുന്നത് ചിരകാലാഭിലാഷം. എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനാണ് "തലചായ്ക്കാൻ ഒരു വീട്" പദ്ധതി പ്രകാരം പള്ളാത്തുരുത്തി വാഴപ്പറമ്പിൽ സുഭാഷിണിക്കും സഹോദരങ്ങൾക്കും വീട് നിർമ്മിച്ചു നൽകുന്നത്. എസ്.എൻ.ഡി.പി യോഗം ജനറൽ ജനറൽ സെക്രട്ടറിയായും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായും.വെള്ളാപ്പള്ളി നടേശൻ 25വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് യൂണിയൻ "തലചായ്ക്കാൻ ഒരു വീട്" പദ്ധതി ആരംഭിച്ചത്.
. ആനന്ദവല്ലി, അമൃതവല്ലി, സഹോദരൻ പ്രസാദ് എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് സുഭാഷിണി. . പള്ളാത്തുരുത്തി ഗുരുദേവക്ഷേത്രത്തിലെ അടിച്ചു തളിക്കാരിയും സ്ക്കൂളിലെ പാചകക്കാരിയുമായ സുഭാഷിണിക്ക് ലഭിക്കുന്ന തുച്ചമായ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം . പ്രസാദ് വിഹാഹിതനായെങ്കിലും പിന്നീട് ബന്ധം വേർപെടുത്തിയതോടെ അവിവാഹിതരായട സഹോദരിമാർക്കൊപ്പം താമസമായി. ജന്മനാ മൂകയാണ് ഇളയ സഹോദരി അമൃതവല്ലി. സുഭാഷിണിക്കും ആനന്ദവല്ലിക്കും ഹൃദ്രോഗവും പ്രസാദിന് അർബുദവും പിടിപെട്ടത് കുടുംബത്തിന്റെ താളം തെറ്റിച്ചു.കയറിക്കിടക്കാൻ ഒരു കൂരപോലുമില്ലാതെ ബുദ്ധിമുട്ടിലായ ഇവർക്ക് കുട്ടനാട് യൂണിയൻ കൈത്താങ്ങായി മാറുകയും എട്ടര ലക്ഷം രൂപയോളം കണ്ടെത്തി വീട് നിർമ്മിച്ചു നൽകുകയുമായിരുന്നു . ഗുരുദേവ ദർശനം ഉയർത്തിപ്പിടിച്ചുള്ള എസ്.എൻ. ഡി.പി യോഗത്തിന്റെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും കാഴ്ചപ്പാടാണ്, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും യൂണിയന് ക്ഷേമപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ ഊർജ്ജം പകരുന്നതെന്ന് കൺവീനർ സന്തോഷ് ശാന്തി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |