ചേർത്തല: മനുഷ്യന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നതെന്നും തോന്നിയപോലെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്റി മുഹമ്മദ് റിയാസ് പറഞ്ഞു .ചേർത്തല നിയോജക മണ്ഡലത്തിലെ പഴംകുളം പാലത്തിന്റെ ഉദ്ഘാടനവും സെന്റ് മേരീസ് പാലത്തിന്റെയും അർത്തുങ്കൽ -ചെല്ലാനം എസ്.എച്ച് റോഡിന്റെയും നിർമ്മാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്റി. ചേർത്തല ടി.ബി.യുടെ വികസനത്തിന് പ്രത്യേക പരിഗണന നൽകുമെന്നും തീരദേശപാതയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് 167.25 കോടിയുടെ അനുമതിയായതായും മന്ത്റി അറിയിച്ചു.
ചടങ്ങുകളിൽ മന്ത്റി പി.പ്രസാദ് അദ്ധ്യക്ഷനായി.എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി.പൊതുമരാമത്തു സൂപ്രണ്ടിംഗ് എൻജിനീയർ ദീപ്തിഭാനു,എക്‌സിക്യുട്ടീവ് എൻജിനീയർ ആർ.അനിൽകുമാർ,ജനപ്രതിനിധികളായ ഷേർളിഭാർഗവൻ,ടി.എസ്.അജയകുമാർ,സിനിമോൾ സാംസൺ,സുദർശനഭായി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |