SignIn
Kerala Kaumudi Online
Friday, 19 April 2024 4.56 PM IST

നാടൻ പച്ചക്കറിക്കായി നാടാകെ കൃഷി

s

'ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി"ക്ക് തുടക്കം

ആലപ്പുഴ : ആകാശത്ത് മഴമേഘങ്ങൾ ആശങ്കയായി നില കൊള്ളുമ്പോഴും ഓണത്തിന് വിഷരഹിത പച്ചക്കറികൾ വിളയിക്കാനുള്ള വിപുലമായ ഒരുക്കങ്ങളുമായി മുന്നോട്ടു നീങ്ങുകയാണ് കൃഷി വകുപ്പ്. കൃഷിഭവനുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് 'ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി"ക്ക് തുടക്കം കുറിച്ചത്.

50ലക്ഷം രൂപ ചെലവഴിച്ച് 2,40,000 കവർ പച്ചക്കറി വിത്തുകളും ആറു ലക്ഷം പച്ചക്കറി തൈകളുമാണ് ജില്ലയിൽ വിതരണം ചെയ്യുന്നത്. ഇതിന് പുറമേ കടുത്ത മഴയിൽ പച്ചക്കറി കൃഷിക്ക് സംരക്ഷണം നൽകാനായി 4200 ചതുരശ്ര അടി റെയിൻ ഷെൽട്ടറും തയ്യാറാക്കി. ഓരോ ബ്‌ളോക്കിലും 8,000 മുതൽ 33,000 വരെ തൈകളാണ് വിതരണം ചെയ്യുക.

വേനൽ മഴ കടുത്തതിനാൽ കാലാവസ്ഥയ്ക്ക് അനുകൂലമായ വെണ്ട, വഴുതന,പാവൽ,പീച്ചിൽ,പടവലം,പച്ചമുളക് ഇനത്തിൽപ്പെട്ട പച്ചക്കറിത്തൈകളാണ് വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്. 2,000ഹെക്ടർ സ്ഥലത്താണ് ഇക്കുറി പച്ചക്കറി കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം വിവിധ പദ്ധതികളിലായി 1865 ഹെക്ടർ സ്ഥലത്ത് കൃഷി ഇറക്കിയിരുന്നു. ഓണക്കാലത്ത് 28075 ടൺ പച്ചക്കറി ഉത്പന്നങ്ങളാണ് അന്ന് ആദ്യഘട്ടത്തിൽ വിളവെടുത്തത്. ഇപ്പോൾ കർഷകർക്ക് സൗജന്യമായി നൽകുന്ന ഒരു ഇനം പച്ചക്കറി തൈക്ക് 2.50 രൂപ വിലവരുന്നതാണ്. 35,000 ടൺ വിളവാണ് ഇത്തവണ ഓണക്കാലത്ത് പ്രതീക്ഷിക്കുന്നത്.

കൃഷി വകുപ്പിന് പുറമേ സി.പി.എം കമ്മിറ്റികളും സഹകരണസംഘങ്ങളും കുടുംബശ്രീ യൂണിറ്റുകളും ഓണം ലക്ഷ്യമാക്കി പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ മുതൽ അടിക്കടിയുള്ള മഴയും വേലിയേറ്റവും കാരണം ജൈവ പച്ചക്കറി മേഖലയിൽ ഉത്പാദനത്തിൽ മുൻ വർഷത്തേക്കാൾ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇതേ തുടർന്ന് ഓണക്കാല പച്ചക്കറി വിളവിറക്കുന്നതിൽ നിന്ന് കർഷകർ മടിച്ചു നിൽക്കുമ്പോഴാണ് കൃഷിവകുപ്പ് രംഗത്ത് എത്തിയത്. വിത്തും തൈയും ഇല്ലാത്തതിനാൽ കൃഷി ഇറക്കാതിരിക്കരുതെന്ന ലക്ഷ്യത്തോടെയാണ് വിത്തും തൈയും വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഓണക്കാലത്ത് വിഷരഹിത പച്ചക്കറികൾ വാങ്ങാൻ കൃഷിഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാർഷിക വിപണന കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

വിത്തും കൃഷിയും

കൃഷിഭവനുകളുടെ മേൽനോട്ടത്തിലാണ് വിത്തുകൾ വിതരണം ചെയ്യുക. കാടുമൂടിക്കിടന്ന തരിശുഭൂമികൾ, വീട്ടുമുറ്റത്തെ അടുക്കളത്തോട്ടം എന്നിവിടങ്ങളിൽ ജൈവ കൃഷി ഒരുങ്ങും. പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളെയും പുരുഷസ്വാശ്രയ സംഘങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളെയും കൃഷിയിൽ സജീവമാക്കുകയാണ് ലക്ഷ്യം.

ചെലവ്: 50ലക്ഷം

ഓണക്കാല പച്ചക്കറി കൃഷിക്ക് നൽകുന്നത്

വിത്ത് : 2,40,000 കവർ

തൈകൾ : 6ലക്ഷം

മഴഷെൽട്ടർ : 4200 സ്ക്വയർ അടി

 വിളവിറക്കുന്ന വിസ്തൃതി: 2000ഹെക്ടർ

 പ്രതീക്ഷിക്കുന്ന വിളവ്: 35,000ടൺ

നൽകുന്ന വിളകൾ

തൈകൾ: വെണ്ട,വഴുതന,പാവൽ,പീച്ചിൽ,പടവലം,പച്ചമുളക്

വിത്ത്: വെണ്ട,വഴുതന,പയർ,ചീര,കുമ്പളം,മുളക്, പാവൽ,പീച്ചിൽ,പടവലം,വെള്ളരി, കുറ്റിപ്പയർ

" മഴ ഭീഷണിയുണ്ടെങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വിളവാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിൽ പച്ചക്കറി കൃഷിക്കായി ആറു ലക്ഷം തൈകൾ ഉടൻ വിതരണം ചെയ്യും. വിവിധയിനം വിത്തുകൾ അടങ്ങിയ 2.40ലക്ഷം കിറ്റ് കൃഷിഭവൻ വഴി വിതണം ചെയ്തു വരികയാണ്.

- ബിജി ജോയ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.