അറ്റകുറ്റപ്പണി നടത്താത്തത് സ്വകാര്യ പ്ളാന്റുകളെ
സഹായിക്കാനെന്ന് ആക്ഷേപം
ആലപ്പുഴ: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ സ്ഥാപിച്ച വാട്ടർ കിയോസ്ക്കുകളിൽ പലതും പണിമുടക്കുന്നവെന്ന് ആക്ഷേപം. കുടിവെള്ളം ലിറ്ററിന് 50 പൈസ മാത്രം ഈടാക്കി വിതരണം ചെയ്യുന്നവയാണ് കിയോസ്ക്കുകൾ. ഒരു വർഷം മുമ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്ത സിവിൽ സ്റ്റേഷൻ വാർഡിൽ കൊത്തുവാൽ ചാവടി പാലത്തിനു സമീപത്തെ കിയോസ്ക് കഴിഞ്ഞ ഒരു മാസമായി വെള്ളം നൽകുന്നില്ല. ചുരുങ്ങിയ നിരക്കിന് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനാൽ ഇവിടെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണവും കൂടുതലായിരുന്നു. അതേസമയം സ്വകാര്യ ആർ.ഒ പ്ലാന്റുകളെ സഹായിക്കാനുള്ള ശ്രമം നഗരസഭയുടെ കിയോസ്കുകൾ നന്നാക്കാത്തതിന് പിന്നിലുണ്ടോയെന്ന സംശയവും ജനങ്ങൾ പങ്കുവയ്ക്കുന്നു. സ്വകാര്യ പ്ലാന്റുകളിൽ ലിറ്ററിന് ഒരു രൂപയാണ് വെള്ളത്തിന് ഈടാക്കുന്നത്. സ്ഥിരമായി ശുദ്ധജല ക്ഷാമം നേരിടുന്നതിനാൽ ജല ശുദ്ധീകരണ വിതരണ ശാലകൾ നഗരവാസികൾക്ക് ഒഴിച്ചുകൂടാനാവാത്ത അവസ്ഥയാണ്.
..............................................
പൈപ്പ് ലൈനിലെ തകരാർ മൂലമാണ് കിയോസ്ക്ക് പണിമുടക്കിയത്. നഗരത്തിലെ 6 കിയോസ്ക്കുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി സിവിൽ സ്റ്റേഷൻ വാർഡിലെ കിയോസ്ക്കും ഉടൻ ശരിയാക്കും. അടുത്ത ആഴ്ച തന്നെ ശുദ്ധജല വിതരണം പുന:സ്ഥാപിക്കാൻ സാധിക്കും.
സിനി ഷെഫീഖാൻ, കൗൺസിലർ, സിവിൽ സ്റ്റേഷൻ വാർഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |