ആലപ്പുഴ: വ്യാപാരികളുടെ നിരന്തര അഭ്യർത്ഥനയെത്തുടർന്ന് നൽകിയ 10 ദിവസത്തെ ഇളവ് അവസാനിപ്പിച്ച് ,നഗരത്തിൽ ഇന്ന് മുതൽ പ്ലാസ്റ്റിക്ക് നിരോധനത്തോടനുബന്ധിച്ചുള്ള പരിശോധന നഗരസഭ ആരോഗ്യ വിഭാഗം വ്യാപകമാക്കും. നിരോധനം നിലവിൽ വന്ന ആദ്യ ദിവസങ്ങളിലെ പരിശോധനയിൽ നഗരത്തിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങൾക്കാണ് പിഴയടക്കാനുള്ള നോട്ടീസ് നൽകിയത്. ഇവർ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം തുക അടയ്ക്കണം. സ്ഥാപനങ്ങളിൽ സ്റ്റോക്കിരിക്കുന്ന സാധനങ്ങൾ മാറ്റുന്നതിനാണ് വ്യാപാരികൾ ഇളവ് ആവശ്യപ്പെട്ടിരുന്നത്. അതിനാൽ ഇന്നു മുതലുള്ള പരിശോധനയിൽ പിടി വീണാൽ യാതൊരു ആനുകൂല്യവും ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഭൂരിഭാഗം സ്ഥാപനങ്ങളും കടകളിൽ നിന്ന് പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ നീക്കം ചെയ്തു. ഇതോടെ ഉപഭോക്താക്കൾ സാധനം വാങ്ങുന്നതിന് പേപ്പർ ബാഗുകളും സഞ്ചികളുമായി എത്തുന്ന ശീലത്തിനും തുടക്കമായിട്ടുണ്ട്.
ഇതു വരെ ചുമത്തിയ പിഴത്തുക : ₹30,000
ഇന്ന് മുതൽ പരിശോധനയുടെ രണ്ടാംഘട്ടം ആരംഭിക്കും. എല്ലാ ദിവസങ്ങളിലും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓരോ ഏരിയ കേന്ദ്രീകരിച്ച് പരിശോധന നടത്തും
- ഹർഷിദ്, ഹെൽത്ത് ഇൻസ്പെക്ടർ, നഗരസഭാ ആരോഗ്യ വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |