SignIn
Kerala Kaumudi Online
Saturday, 20 April 2024 6.48 AM IST

മുങ്ങുമ്പോൾ എങ്ങനെ കര പറ്റുമെന്നറിയാതെ

s

ആലപ്പുഴ : ഇനിയൊരു പ്രളയം വന്നാൽ കുട്ടനാട്ടുകാർക്ക് അടിയന്തര രക്ഷാമാർഗമായി ഉപകരിക്കുന്നതിനാണ് ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ് നവീകരിക്കുന്നതെങ്കിലും, മഴ കനത്ത് വലിയ വെള്ളപ്പൊക്കം വന്നാൽ ജനങ്ങളുടെ ഒഴിഞ്ഞുപോക്ക് പ്രതിസന്ധിയിലാകുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. എ.സി റോഡ് നവീകരണം ഇഴഞ്ഞു നീങ്ങുകയാണ്.

പ്രധാന പാതകൾ പലതും അടച്ചിട്ടിരിക്കുന്നു. ഇടവഴികളെ ആശ്രയിച്ചാണ് ഭൂരിഭാഗം യാത്രകളും. ബസ് സർവീസുകൾ പോലും കുറവാണ്. മുൻ കാലങ്ങളിൽ വെള്ളത്തിന്റെ തോത് ഉയരുമ്പോൾ തന്നെ ടോറസ് വിളിച്ചും, സ്വകാര്യ വാഹനങ്ങളിലും അത്യാവശ്യ സാധനങ്ങളുമായി ചങ്ങനാശ്ശേരിക്കും, ആലപ്പുഴ നഗരത്തിലേക്കും പോകാമായിരുന്നു. വെള്ളം ക്രമാതീതമായി പൊങ്ങിയാൽ ബോട്ടിനെ പൂർണമായും ആശ്രയിക്കാനാവില്ല. എ.സി.റോഡിനോട് ചേർന്നുള്ള പാലങ്ങൾ മുങ്ങും. ഇതോടെ വള്ളവും ബോട്ടും സഞ്ചരിക്കാനാവാത്ത സ്ഥിതിയുണ്ടാകും.

മുൻകാലങ്ങളിൽ ബസ് സർവീസ് നിർത്തുമ്പോൾ ട്രാക്ടറുകൾ സർവീസ് നടത്തുന്നത് ബന്ധുവീടുകളിലേക്കും മറ്റും പോകാൻ സഹായകമായിരുന്നു. എന്നാൽ,നിലവിൽ റോഡ് നിർമ്മാണം നടക്കുന്ന സ്ഥലത്തുകൂടി ട്രാക്ടറിന് സഞ്ചരിക്കാൻ സ്ഥലപരിമിതിയുണ്ട്. എ.സി റോഡിലൂടെ പൂർണമായി ബസ് സർവീസ് ഇല്ലാത്തതിനാൽ നെടുമുടിക്കും കൈനകരി ജംഗ്ഷനും ഇടയിലുള്ള സ്ഥലം ഒറ്റപ്പെട്ട് പോകും. ഇത്തരം സാധ്യതകൾ മുൻകൂട്ടി കണ്ട് ഒരു മുഴം മുമ്പേ രക്ഷാ മാ‌ർഗ്ഗങ്ങൾ കൈക്കൊള്ളാൻ ജില്ലാ ഭരണകൂടം ശ്രദ്ധ ചെലുത്തണമെന്നാണ് കുട്ടനാട്ടുകാരുടെ ആവശ്യം.

ആവശ്യത്തിന് ബോട്ടില്ല

എ.സി റോഡിൽ ഗതാഗതതടസമുള്ളതിനാൽ കൂടുതൽപ്പേരും ജലഗതാഗതവകുപ്പിന്റെ ബോട്ടുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. കൈനകരി, കുപ്പപ്പുറം, കാവാലം, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, ആർ ബ്ലോക്ക് എന്നിവിടങ്ങളിലുള്ളവർക്ക് ആലപ്പുഴയിലെത്താൻ ബോട്ടാണ് പ്രധാന മാർഗം. എന്നാൽ പലപ്പോഴും ആവശ്യമുള്ള സമയത്ത് ബോട്ട് കിട്ടാറില്ല. ബോട്ടുകളിൽ ഏറിയ പങ്കും കാലഹരണപ്പെട്ടതാണെന്ന ആശങ്കയും മഴക്കാലത്ത് ജനങ്ങളുടെ ഭീതി കൂട്ടുന്നുണ്ട്.

വേണം ജാഗ്രത

 വെള്ളപ്പൊക്ക സാദ്ധ്യത മുൻകൂട്ടി കണ്ടാലുടൻ ജനങ്ങളെ മാറ്റി പാർപ്പിക്കാൻ നടപടിയുണ്ടാകണം

 ഫയർ ഫോഴ്സ് യൂണിറ്റ് ജാഗ്രത പുലർത്തണം, ബോട്ട് സർവീസുകൾ വർദ്ധിപ്പിക്കണം

 അടച്ചിട്ടിരിക്കുന്ന റോഡുകളുടെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കണം

എ.സി റോഡിൽ നിന്ന് ഉൾപ്രദേശങ്ങളിലേക്ക് ടോറസ് സുഗമമായി പോകാൻ വഴി ഒരുക്കണം. എല്ലാ മേഖലകളിലും ഉള്ള ജനങ്ങളെ രക്ഷിക്കാൻ രക്ഷാപ്രവർത്തകരെ മുൻകൂട്ടി നിയോഗിക്കണം

-വിവേക് ജി.നായർ, നാട്ടുകാരൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.