ആലപ്പുഴ : സർവസാധാരണമായി ഉപയോഗിക്കുന്ന വാക്കുകൾ പോലും സഭ്യേതരമായി പ്രഖ്യാപിക്കുകയും പാർലമെന്റ് വളപ്പിൽ പ്രതിഷേധങ്ങളും ധർണകളും നിരോധിക്കുകയും ചെയ്ത ലോക്സഭ സെക്രട്ടേറിയേറ്റിന്റെ നടപടിയിൽ എ.എം.ആരിഫ് എം.പി. ലോക്സഭ സ്പീക്കർ ഓം ബിർളയെ പ്രതിഷേധമറിയിച്ചു. അഴിമതി, ലജ്ജാകരം, അനാസ്ഥ, പക്ഷപാതം മുതലായ നിരവധിയായ പദങ്ങൾ സഭാപ്രസംഗങ്ങൾക്കിടയിൽ പ്രയോഗിച്ചാൽ രേഖകളിൽ നിന്ന് നീക്കം ചെയ്യുന്നതിലും ഭേദം ജനപ്രതിനിധികളുടെ വായ മൂടിക്കെട്ടുന്നതാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാർലമെന്റിൽ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സ്പീക്കർ മുൻകൈ എടുക്കണമെന്നും കത്തിൽ എം.പി. ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |