ആലപ്പുഴ: ദേശീയ പരീക്ഷ ഏജൻസിയുടെ കർശനനിർദേശങ്ങൾ പാലിച്ച് ജില്ലയിലെ 23 കേന്ദ്രങ്ങളിൽ നടന്ന നീറ്റ് പരീക്ഷ സുഗമമായി പൂർത്തിയായി.
ഞായാറാഴ്ച രാവിലെ മുതൽ തന്നെ മാതാപിതാക്കൾക്കൊപ്പം കുട്ടികൾ പരീക്ഷോ കേന്ദ്രങ്ങളിലെത്തി തുടങ്ങി. ഒരു ക്ലാസിൽ 24 കുട്ടികളെ വീതമാണ് ഇരുത്തിയത്. ചില കേന്ദ്രങ്ങളിൽ 350 മുതൽ 400 കുട്ടികൾ വരെ പരീക്ഷയ്ക്കെത്തിയിരുന്നു. വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും കാര്യത്തിൽ നിബന്ധനകൾ പാലിക്കാതെ എത്തിയവരുമുണ്ടായിരുന്നു. മെറ്റൽ പതിപ്പിച്ച വസ്ത്രം അണിഞ്ഞെത്തിയ കുട്ടിയുടെ വസ്ത്രത്തിൽ നിന്ന് രക്ഷിതാക്കൾ ചേർന്നാണ് മെറ്റൽ വർക്കുകൾ നീക്കം ചെയ്തത്. ബെൽറ്റ്, വാച്ച്, കമ്മലടക്കമുള്ള ആഭരണങ്ങൾ തുടങ്ങിയവ പരീക്ഷാ കേന്ദ്രത്തിൽ കയറുംമുമ്പ് വിദ്യാർത്ഥികളെക്കൊണ്ട് നീക്കം ചെയ്യിച്ചു. ഇതിനിടെ പരീക്ഷാ കേന്ദ്രം മാറിപ്പോയ വിദ്യാർത്ഥിനിക്ക് അമ്പലപ്പുഴ എസ്.ഐ ടോൾസൺ .പി.ജോസഫ് സഹായമെത്തിച്ചു. നഗരത്തിലെ എസ്.ഡി.വി സ്കൂളെന്ന് തെറ്റിദ്ധരിച്ച് അമ്പലപ്പുഴ സ്കൂളിലെത്തിയ ചെട്ടികുളങ്ങര ആർച്ച ദാസിനെ പരീക്ഷ ആരംഭിക്കും മുമ്പ് സമയക്രമം പാലിച്ച് പൊലീസ് ജീപ്പിൽ ഇദ്ദേഹം കേന്ദ്രത്തിലെത്തിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ ഓരോ പരീക്ഷാ കേന്ദ്രത്തിലും എൻ 95 മാസ്കുകൾ നൽകിയിരുന്നു. ഹയർസെക്കൻഡറി തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളെ ആസ്പദമാക്കി മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളടങ്ങിയ പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5.20 വരെയാണ് നടന്നത്. ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന പരീക്ഷാകേന്ദ്രങ്ങൾക്ക് മുന്നിൽ ഉണ്ടായ ഗതാഗതക്കുരുക്ക് പൊലീസിനെ നിയോഗിച്ചാണ് നിയന്ത്രിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |