# സർക്കാർ വാഗ്ദാനം ലംഘിച്ചെന്ന് ഫാക്ടറി ഉടമകൾ
ആലപ്പുഴ: ചെറുകിട കയർ മേഖലയിലെ പ്രശ്നങ്ങൾക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹാരമെന്ന വാഗ്ദാനം ഒന്നര മാസം പിന്നിട്ടിട്ടും നടപ്പാക്കാത്തതിനാൽ വീണ്ടും സമര കളമൊരുങ്ങുന്നു. കയർ സംഘങ്ങൾക്കുള്ള പദ്ധതി വിഹിതത്തിന്റെയും, ധനസഹായങ്ങളുടെയും വിതരണമെന്ന പേരിൽ കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ, സംഘങ്ങൾക്കുള്ള ബിൽത്തുകയുടെ വിഹിതമാണെന്ന് യഥാർത്ഥത്തിൽ വിതരണം ചെയ്തതെന്ന് സംഘാടകർ തന്നെ സമ്മതിച്ചതായി കേരള കയർ ഗുഡ്സ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ ഭാരവാഹി എം. അനിൽകുമാർ ആരോപിക്കുന്നു. എം.ഡി.എ കുടിശ്ശിക ഭാഗികമായി വിതരണം ചെയ്തിട്ടുണ്ട്. മാനേജീരിയൽ സബ്സിഡി നൽകിയിട്ടില്ല.
# അവിടെയും രാഷ്ട്രീയം
ഓർഡറുകൾ നൽകുന്ന കാര്യത്തിൽ രാഷ്ട്രീയ വിവേചനമുണ്ടെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. പരമാവധി ഓർഡറുകൾ ഇടതുപക്ഷ സംഘങ്ങൾക്ക് നൽകുന്നുവെന്നാണ് പരാതി. ഇതോടെ, ഇതര സംഘങ്ങളിൽ കൂടുതൽ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ചകിരിയുടെയും, കയറിന്റെയും വില കുറഞ്ഞ പശ്ചാത്തലത്തിൽ ഉത്പന്നങ്ങൾക്ക് ആനുപാതികമായ നിരക്കിളവ് ഏർപ്പെടുത്താൻ തങ്ങൾ തയ്യാറാണെന്നും സംഘം ഭാരവാഹികൾ പറയുന്നു. ഇത് സംബന്ധിച്ച് യാതൊരു ചർച്ചയും നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
# അറിയണം അവസ്ഥ
ഓരോ സംഘത്തിന്റെയും ഉത്പാദന ശേഷി, സമരത്തിന് ശേഷം സംഘങ്ങൾക്ക് ലഭിച്ച ഓർഡർ, വിറ്റുവരവ് എന്നിവ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാൻ ഒരുങ്ങുകയാണ് കേരള കയർ ഗുഡ്സ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ. ഓർഡറുകൾ നൽകുന്ന കാര്യത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ വേർതിരിവിൽ ഉൾപ്പെടെ വ്യക്തമായ തെളിവ് ശേഖരിക്കാനാണ് അസോസിയേഷൻ പദ്ധതിയിടുന്നത്. സ്വതന്ത്രമായി കയറ്റുമതിക്കാരെ സമീപിച്ച് ഓർഡർ കണ്ടെത്തിയാൽ മാത്രമേ തങ്ങൾക്ക് നിലനിൽപ്പുള്ളുവെന്ന് ചെറുകിട കയർ ഫാക്ടറി ഉടമകൾ പറയുന്നു.
...................................
കയർ സമരത്തിന്റെ പേരിൽ 15 ദിവസം ചെറുകിട കയർ മേഖല മുഴുവനായി അടഞ്ഞുകിടന്ന ശേഷം മന്ത്രി വിളിച്ചുചേർത്ത യോഗത്തിലുണ്ടായ ഒത്തുതീർപ്പ് വ്യവസ്ഥകളൊന്നും നടപ്പാക്കിയിട്ടില്ല. ഓർഡർ ക്ഷാമം തുടരുന്നു.
ഇതിനു പരിഹാരമുണ്ടാവണം
കേരള കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |