ആലപ്പുഴ: ആധുനിക സൗകര്യങ്ങളോടെ, സ്വകാര്യത ഉറപ്പാക്കി ജില്ലയിൽ രണ്ട് അമ്മത്തൊട്ടിലുകൾ ഉടൻ സ്ഥാപിക്കുമെന്ന് കളക്ടർ വി.ആർ. കൃഷ്ണതേജ പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും, കടപ്പുറം ആശുപത്രി സന്ദർശിച്ച ശേഷമാണ് കളക്ടർ നിർദ്ദേശം നൽകിയത്. ആശുപത്രിയോടു ചേർന്ന് ശിശുക്ഷേമ സമിതി സ്ഥാപിച്ചിരുന്ന അമ്മത്തൊട്ടിലിന് സ്വകാര്യതയില്ലെന്നും അശാസ്ത്രീയമാണെന്നും 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നിർദ്ദേശം. ആശുപത്രിക്ക് സമീപമുള്ളതിന് പകരമായി ബീച്ചിനോട് ചേർന്ന് ആളൊഴിഞ്ഞ ഭാഗത്ത് ഒരു അമ്മത്തൊട്ടിലിന്റെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. ആലപ്പുഴ മെഡി. ആശുപത്രി പരിസരത്താകും രണ്ടാമത്തേത്. ഗൈനക് വാർഡിനോട് ചേർന്നാണ് ഇവിടെ അമ്മത്തൊട്ടിൽ സ്ഥാപിക്കുക. കളക്ടറോടൊപ്പം ജില്ലാ ശിശുക്ഷേമ സമിതി അംഗം കെ. നാസർ, ഓഫീസർ ടി.വി. മിനിമോൾ എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |