SignIn
Kerala Kaumudi Online
Saturday, 20 April 2024 12.23 PM IST

ആലപ്പുഴ ജനറൽ ആശുപത്രിയിൽ അത്യാധുനിക ഒ.പി ബ്‌ളോക്ക് മൂന്ന് മാസത്തിനുള്ളിൽ

photo

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ അത്യാധുനിക ഒ.പി ബ്‌ളോക്കിന്റെ നിർമ്മാണം പൂർത്തീകരിച്ച് മൂന്ന് മാസത്തിനുള്ളിൽ നാടിന് സമർപ്പിക്കും. ദേശീയ നിലവാരത്തിലുള്ള പുതിയ കെട്ടിട സമുച്ചയം നവംബർ ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നാണറിയുന്നത്.

കെട്ടിടത്തിന്റെ പെയിന്റിംഗ്, ക്ളീനീംഗ്, കെട്ടിടത്തിന്റെ മുൻഭാഗത്തെ റോഡ് എന്നിവയുടെ നിമ്മാണമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. വൈദ്യുതീകരണ ജോലികൾ പൂർത്തികരിച്ചെങ്കിലും പുതിയ കണക്‌ഷൻ നൽകുന്നതിനുള്ള അനുമതി കെ.എസ്.ഇ.ബിയിൽ നിന്ന് ലഭിക്കേണ്ടതുണ്ട്.

സ്വകാര്യ ആശുപത്രികളെക്കാൾ മികച്ച സൗകര്യത്തോടെയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. ആശുപത്രിയുടെ പലഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങളെ ഒറ്റ കെട്ടിടത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്ലോക്ക് നിർമ്മിച്ചത്. ഏഴ് നിലകളിലായി 12695 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള കെട്ടിടത്തിന് കിഫ്ബി പദ്ധതിയിൽ 117 കോടി രൂപയാണ് ചെലവഴിച്ചത്. കെട്ടിട സമുച്ചയത്തിനായി 52 കോടിയും മറ്റ് ആധുനിക പരിശോധനാ സംവിധാനങ്ങൾക്കുള്ള യന്ത്രങ്ങൾ വാങ്ങുന്നതിന് 65കോടിയുമാണ് ചെലവഴിക്കുന്നത്.

ജനറൽ ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാത്ത് ലാബ് സൗകര്യം ഒരുക്കുന്നതിന് മുന്നോടിയായി ഹൈ ടെൻഷൻ സബ് സ്റ്റേഷന്റെ നിർമ്മാണവും അന്തിമഘട്ടത്തിലാണ്. 2020 ഫെബ്രുവരി ഒൻപതിന് നിർമ്മാണോദ്ഘാടനം നിർവഹിച്ച കെട്ടിടസമുച്ചയം 12മാസത്തിനുള്ളിൽ പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടെങ്കിലും കൊവിഡിനെ തുടർന്ന് നിർമ്മാണ ജോലികൾ വൈകിയത്.

ജീവനക്കാർ കുറവ്

സൗകര്യങ്ങളെല്ലാമുണ്ടായിട്ടും രോഗികൾക്ക് പ്രയോജനപ്പെടുന്നില്ലെന്നതാണ് ആശുപത്രിയുടെ പേരുദോഷം. കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുമെന്ന പ്രഖ്യാപനം ഇതുവരെ പ്രാവർത്തികമായിട്ടില്ല . 2007ലാണ് പഴയ മെഡിക്കൽ കേളേജ് ആശുപത്രി ജനറൽ ആശുപത്രിയാക്കിയത്. 18 വിഭാഗങ്ങളിലായി 400 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ആശുപത്രിയിൽ നിലവിലുള്ളത്. 341 ജീവനക്കാരുണ്ട്. കാത്ത് ലാബിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഒരു ഡോക്ടറേയും മൂന്ന് നഴ്‌സുമാരെയും നിയമിക്കുമെന്ന് പറഞ്ഞെങ്കിലും പാഴ് വാക്കായി. ഇപ്പോൾ നഗരസഭയുടെ സഹായത്തോടെ ഡയാലിസിസ് യൂണിറ്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. രണ്ടായിരത്തോളം രോഗികളാണ് പ്രതിദിനം ഒ.പി വിഭാഗത്തിലെത്തുന്നത്.

പുതിയ ഒ.പി ബ്‌ളോക്ക്

1.ഏഴു നിലകൾ

2. ഒ.പി, നഴ്‌സിംഗ് വിഭാഗങ്ങൾ, ബ്ളഡ് ബാങ്ക്

3. ഫാർമസി, ലാബ്, എക്‌സ്‌റേ, സി.ടി, എം.ആർ.ഐ സ്‌കാൻ സൗകര്യങ്ങൾ

4. അത്യാഹിത വിഭാഗം, നിരീക്ഷണ വിഭാഗം

5. കാത്ത്ലാബ്

6. പ്രായമായവർക്കായി പ്രത്യേക വാർഡ്

12695 : ആകെ വിസ്തീർണം 12695 സ്‌ക്വയർ മീറ്റർ

ചെലവ് (കോടിയിൽ)

* ആകെ............................117

* കെട്ടിട സമുച്ചയം............52

* യന്ത്രങ്ങൾ......................65

'സിവിൽ ജോലികൾ പൂർത്തീകരിച്ച് നവംബർ ആദ്യവാരം ഒ.പി ബ്ളോക്ക് ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിലാണ്.ടൈലിടുന്ന ജോലികൾ പൂർത്തീകരിച്ചു.

- എൻജിനീയർ, പ്രോജക്ട് വിഭാഗം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.