SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.09 AM IST

ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗം തുടങ്ങും

facial
പ്ലാസ്റ്റിക് സർജറി

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗമടക്കം കൂടുതൽ ചികിത്സാ സൗകര്യങ്ങളൊരുക്കുമെന്നും രോഗീസൗഹൃദമാണെന്ന് ഉറപ്പാക്കുമെന്നും മന്ത്രി വീണാജോർജ് നിയമസഭയിൽ പറഞ്ഞു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ സിവിൽ ജോലികൾ പൂർത്തിയായി. ആവശ്യമായ ഉപകരണങ്ങൾ സെപ്തംബറിൽ എത്തും. സൂപ്പർ സ്പെഷ്യാലിറ്റി സേവനം സെപ്തംബറിൽ തന്നെ തുടങ്ങാനാവും. സ്കാനിംഗ് നിരക്കിൽ കുറവു വരുത്തിയി. മരുന്ന് ലഭ്യതക്കുറവ് പരിഹരിക്കാൻ മെഡിക്കൽ സർവീസസ് കോർപറേഷൻ വാർ റൂം തുറന്നു. ആശുപത്രിയിൽ നിന്ന് ആവശ്യപ്പെട്ടമരുന്നിൽ 40ശതമാനവും നൽകി. 50ലക്ഷം ചെലവിട്ട് 923 കിടക്കകൾ ഓക്സിജൻ കിടക്കകളാക്കി മാറ്റി. താക്കോൽ ദ്വാര ശസ്ത്രക്രിയാ ഉപകരണങ്ങൾ 90ലക്ഷത്തിന് വാങ്ങി. 120 നഴ്സുമാരെയും 214 പാരാമെഡിക്കൽ ജീവനക്കാരെയും താത്കാലികമായി നിയമിച്ചിട്ടുണ്ട്. അധിക തസ്തികകൾ സൃഷ്ടിക്കാനുള്ള ശുപാർശ സർക്കാരിന്റെ പരിഗണനയിലാണെന്നും രമേശ് ചെന്നിത്തലയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.