SignIn
Kerala Kaumudi Online
Friday, 29 March 2024 1.29 PM IST

കാണാനില്ല ആ കാമറകൾ!

camera
കാമറ

ആലപ്പുഴ: കൊമ്മാടി മുതൽ കളർകോട് വരെ നീളുന്ന പാതയിൽ അപകടങ്ങളും മരണങ്ങളും തുടർക്കഥയായതോടെ, കഴിഞ്ഞ ഫെബ്രുവരിയിൽ സ്ഥാപിക്കുമെന്ന് അധികൃതർ വാഗ്ദാനം ചെയ്ത കാമറകൾ ഇന്നും നിരത്തിൽ കാണാനില്ല.

ഇടപെടൽ ആവശ്യപ്പെട്ട് എം.എൽ.എമാരും നഗരസഭയും മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ബൈപ്പാസ് അപകടത്തിൽ മരിച്ച 11കാരി ദയയുടെ പിതാവിന്റെ നിവേദനവുമായി മുൻ മന്ത്രി ജി.സുധാകരൻ അന്നത്തെ കളക്ടറെയും സമീപിച്ചിരുന്നു. ബൈപാസ് അപകട രഹിതമാക്കുന്നത് സംബന്ധിച്ച് എച്ച്.സലാം എം.എൽ.എയുടെ ഫേസ്ബുക്ക് പേജിൽ പൊതുജനങ്ങൾ കുറിച്ച നിർദ്ദേശങ്ങളടക്കം ചർച്ച ചെയ്യാൻ യോഗവും ചേർന്നു. അടിയന്തരമായും, ദീർഘകാലാടിസ്ഥാനത്തിലും നടപ്പാക്കേണ്ട പരിഹാര മാർഗങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മന്ത്രി യോഗത്തിൽ ഉദ്യോഗസ്ഥർക്ക് കർശന നിർദേശവും നൽകി. എന്നാൽ ഏഴ് മാസം പിന്നിടുമ്പോഴും വാഗ്ദാനങ്ങൾ യാഥാർത്ഥ്യമായിട്ടില്ല. കോൺക്രീറ്റ് ഡിവൈഡർ അടക്കമുള്ള വേഗ നിയന്ത്രണ സംവിധാനങ്ങളില്ലാത്തത് മൂലം അവസാനമായി ബൈപ്പാസിൽ പൊലിഞ്ഞത് ഏഴുവയസുകാരൻ പുന്നപ്ര സ്വദേശി ലിയോൺ ആണ്.

.............................
ഒന്നര വർഷത്തിനിടെ ബൈപ്പാസിൽ 15 പേ‌ർ

...................................

അന്ന് നൽകിയ വാഗ്ദാനങ്ങൾ

# ബൈപാസിൽ കാമറകളും വേഗനിയന്ത്രണ സിഗ്നലുകളും ഫെബ്രുവരി 20നകം സ്ഥാപിക്കും
# അമിതവേഗം നിയന്ത്രിക്കാൻ വളവുകളിൽ കോൺക്രീറ്റ് ഡിവൈഡർ
# ഇടറോഡുകളിൽ നിന്ന് ബൈപാസിലേക്ക് കയറുന്ന ഭാഗത്തെ സുരക്ഷാഭീഷണി ഫെബ്രുവരി 10നുള്ളിൽ പരിഹരിക്കും.
# കളർകോട്, കൊമ്മാടി ജംഗ്ഷനുകളിൽ റൗണ്ട് എബൗട്ട് ക്രമീകരണം

# കൊമ്മാടി, കളർകോട് ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കും .

# ചങ്ങനാശേരി റോഡിൽ സ്പീഡ് ബ്രേക്കർ

# കളർകോട് നിന്ന് ആലപ്പുഴയിലേക്കുള്ള റോഡിൽ യു ടേൺ മാറ്റി ബൊള്ളാഡുകൾ സ്ഥാപിക്കും

അശ്രദ്ധമായ ഡ്രൈവിംഗ് അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്. നിയമലംഘകരെ പിടികൂടാൻ ഷാഡോ പൊലീസിനെ നിയോഗിക്കും. ലൈസൻസ് റദ്ദാക്കുന്നതടക്കം കർശന നടപടികൾ സ്വീകരിക്കും

സജിപ്രസാദ്, ആർ.ടി.ഒ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.