SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.33 AM IST

എക്സൽ ഗ്ളാസ് ഫാക്ടറി പൊളിക്കൽ... മണ്ണ് പോയ വഴി​യി​ൽ ഇനി പുല്ല് കി​ളിർക്കി​ല്ല!

photo

കെട്ടിടങ്ങൾ പൊളിച്ച മറവിൽ മണ്ണ് കടത്തി

ആലപ്പുഴ: പാതിരപ്പള്ളി എക്‌സൽ ഗ്ലാസ് ഫാക്ടറി വളപ്പിലെ മണൽ കടത്തൽ വിവാദമായെങ്കിലും അന്വേഷണം പ്രഹസനം. ദേശീയ കമ്പനി ലാ ട്രിബ്യൂണലിന്റെ (എൻ.സി.എൽ.ടി) ഇല്ലാത്ത ഉത്തരവിന്റെ മറവിലാണ് ഫാക്ടറിയിലെ മണൽ കടത്തുന്നത്. ഫാക്ടറിയുടെ കെട്ടിടങ്ങൾ പൊളിക്കാൻ കരാർ എടുത്തവർ അവശിഷ്ടങ്ങൾ കൊണ്ടുപോകുന്നെന്ന വ്യാജേനയാണ് ടിപ്പറുകളിൽ മണലും കൊണ്ടുപോകുന്നത്.

മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ സി.പി.ഐ അംഗം ടി.പി.ഷാജി ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനും റവന്യു മന്ത്രിക്കും വിജിലൻസിനും പരാതി നൽകി. ഇതോടെ സി.പി.എം ജനപ്രതിനിധികളും അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തി. കഴിഞ്ഞ ദിവസം കളക്ടർ കൃഷ്ണ തേജയുടെയും എ.ഡി.എം സന്തോഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പിനായി ഫാക്ടറിയിൽ എത്തി. ജിയോളിജിസ്റ്റും റവന്യു ഉദ്യോഗസ്ഥരും കളക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിലുണ്ടായിരുന്നു.

കമ്പനി ലിക്വിഡേഷൻ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് മണലെടുക്കുന്നത്. മുപ്പതോളം ചെറുതും വലുതുമായ കെട്ടിടങ്ങൾ, അടിത്തറയും യന്ത്രങ്ങളും മാത്രമാണ് ഇപ്പോൾ 3 കോടി രൂപയ്ക്ക് ലേലം നൽകിയിട്ടുള്ളത്. ഇതിനു പുറമേയാണ് ഈ ഭാഗത്തെ മണൽ കടത്തുന്നത്.

തുരന്നെടുത്തു!

വലിയ കുഴികളുണ്ടാക്കി മണൽ എടുത്ത ശേഷം പൊളിച്ചു നീക്കിയ കെട്ടിടാവശിഷ്ടങ്ങൾ ഇട്ട് മൂടും. ഇതിനായി കരാറുകാരൻ കൊണ്ടുവന്ന ജെ.സി.ബി തകരാറിലായി. തുടർന്ന് ആലപ്പുഴ ആർ.ഡി.ഒയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പാതിരപ്പള്ളി വില്ലേജ് ഓഫീസറും താലൂക്ക് ഓഫീസിലെ റവന്യു സൂപ്രണ്ടും നടത്തിയ പരിശോധനയിൽ മണൽ കടത്തുന്നതായി കണ്ടെത്തി. മണലെടുക്കാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലെന്നും വ്യക്തമായി. കെട്ടിടങ്ങളുടെ ഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ട നിലയാണ്.

ജനപ്രതിനിധികൾ രംഗത്ത്

മണൽ കടത്തിനെതിരെ മന്ത്രി കെ.രാജന് ലഭിച്ച പരാതിയെത്തുടർന്ന് മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീതയുടെ നേതൃത്വത്തിൽ ജനപ്രതിനിധി സംഘം രംഗത്തെത്തി. ഇവരോട് മണൽമാഫിയ മോശമായി പെരുമാറിയെന്ന് ആരോപിച്ച് മണ്ണഞ്ചേരി പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. മണൽ കൊള്ള തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകാനാണ് പഞ്ചായത്തിന്റെ നീക്കം.

എക്‌സൽ ഗ്ലാസിലെ മണലൂറ്റ് തടയാൻ നടപടി സ്വീകരിക്കണമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവരുട റിപ്പോർട്ടുകൾ മറച്ചുവച്ചതാണ് വൻ മണലൂറ്റിന് അവസരമൊരുക്കിയത്

ടി.പി.ഷാജി, പരാതിക്കരൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.