SignIn
Kerala Kaumudi Online
Saturday, 20 April 2024 6.10 AM IST

ദേശീയപാത വികസനം... പൊളിച്ചില്ലെങ്കിൽ പൊളിച്ചടുക്കും!

s

ആയിരത്തോളം കെട്ടിടങ്ങൾ 30നു മുമ്പ് പൊളിക്കണം

ആലപ്പുഴ: ദേശീയപാത വികസനത്തിനായി തുറവൂർ മുതൽ ഓച്ചിറ വരെ ഏറ്റെടുത്ത 106 ഹെക്ടറിൽ അവശേഷിക്കുന്ന ആയിരത്തോളം കെട്ടിടങ്ങൾ 30ന് മുമ്പ് പൂർണമായും പൊളിച്ചു നീക്കണമെന്ന് ദേശീയപാത അതോറിട്ടി (എൻ.എച്ച്.ഐ) അധികൃതർ അറി​യിച്ചു. നഷ്ടപരി​ഹാരത്തുക വാങ്ങി​യവർക്കാണ് കർശന നി​ർദ്ദേശം. പൊളി​ച്ചു മാറ്റേണ്ടി​യി​രുന്ന 7000ൽ അധികം കെട്ടിടങ്ങളി​ൽ ശേഷി​ക്കുന്നവയാണ് തലവേദനയായി​രി​ക്കുന്നത്.

സമയബന്ധിതമായി റോഡ് വികസനം പൂർത്തീകരിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. പറവൂർ- കൊറ്റുകുളങ്ങര ഭാഗത്താണ് കൂടുതൽ കെട്ടിടങ്ങൾ പൊളിക്കേണ്ടത്. ഈ ഭാഗത്ത് ആകെയുള്ള 1,444 കെട്ടിടങ്ങളിൽ 548ഉം തുറവൂർ-പറവൂർ വരെ 428ഉം കൊറ്റുകുളങ്ങര-ഓച്ചിറ ഭാഗത്ത് 24ഉം കെട്ടിടങ്ങൾ പൊളിക്കാനുണ്ട്. കുടുംബപരമായി തർക്കമുള്ളതും കോടതികളിൽ കേസുള്ളതുമായ 700ൽ താഴെ പേർക്കു മാത്രമാണ് ഇനി തുക വിതരണം ചെയ്യാനുള്ളത്. തർക്കങ്ങൾ ഉള്ളവരുടെ തുക പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഈ തുക വൈകാതെ കോടതിയിൽ കെട്ടിവെയ്ക്കാനാണ് സ്ഥലം ഏറ്റെടുക്കൽ വിഭാഗത്തിന്റെ തീരുമാനം. നഷ്ടപരിഹാര തുക കൈപ്പറ്റാത്തവരുടെ സ്ഥലവും കെട്ടിടവും പൊലീസിന്റെ സഹായത്തോടെ ഏറ്റെടുത്ത് എൻ.എച്ച്.ഐക്ക് കൈമാറും.

പരിഹാരത്തിന് അദാലത്ത്

തർക്ക ഭാഗത്തെ ഭൂ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ കാർത്തികപ്പള്ളി, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ സ്ഥലം ഏറ്റെടുക്കാൻ നിയോഗിച്ച സ്പെഷ്യൽ തഹസീൽദാരുടെ നേതൃത്വത്തിൽ അദാലത്തുകൾ നടത്തി 500ൽ അധികം അപേക്ഷകൾ തീർപ്പാക്കിയിരുന്നു. ശേഷിച്ച ഭൂ ഉടമകളുടെ നഷ്ടപരിഹാരത്തുകയാണ് വിതരണം ചെയ്യാനുള്ളത്.

അധിക തുക ഉടൻ

ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളുടെ വില നിർണ്ണയത്തിലെ അപാകത പരിഹരിക്കാൻ റവന്യു വകുപ്പ്, ദേശീയപാത അതോറിട്ടി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കും. 31 വില്ലേജുകളിൽ ഇത്തരം പരാതികൾ നിലവിലുണ്ട്. തുറവൂർ തെക്ക്, കോക്കോതമംഗലം, കടക്കരപ്പള്ളി, കായംകുളം, കൃഷ്ണപുരം വില്ലേജുകളിൽ അധിക നഷ്ടപരിഹാരം നൽകാൻ ആവശ്യമായ തുക എൻ.എച്ച്.ഐ അനുവദിച്ചിട്ടുണ്ട്. വൈകാതെ വിതരണം ആരംഭിക്കും.

പൊളിക്കൽ

പൊളിച്ചു മാറ്റിയ കെട്ടിടങ്ങൾ : 7000

പൊളിക്കാനുള്ളത്: 1000

റീച്ച് അടിസ്ഥാനത്തിൽ

പറവൂർ-കൊറ്റുകുളങ്ങര: 548

തുറവൂർ-പറവൂർ: 428

കൊറ്റുകുളങ്ങര-ഓച്ചിറ: 24

ഒക്ടോബർ 31ന് മുമ്പ് മുഴുവൻ കെട്ടിടങ്ങളും പൊളിച്ചു നീക്കി സ്ഥലം എൻ.എച്ച്.ഐയ്ക്ക് കൈമാറും. തർക്കമുള്ള ഭൂ ഉടമകളുടെയും കെട്ടിട ഉടമകളുടെയും നഷ്ടപരിഹാര തുക സർക്കാർ അനുമതിയോടെ പ്രത്യേക അക്കൗണ്ടിലോ കോടതിയിലോ കെട്ടിവയ്ക്കും

ഡെപ്യൂട്ടി കളക്ടർ, ദേശീയപാത സ്ഥലം ഏറ്റെടുക്കൽ വിഭാഗം, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.