ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോടനുബന്ധിച്ചു കാവിൽ പൂജകൾ ആരംഭിച്ചു. ഇന്നലെ നാഗയക്ഷി കാവിലാണ് പൂജകൾ നടന്നത്.ഇനിയുള്ള ദിവസങ്ങളിൽ എരിങ്ങാടപള്ളി, ആലക്കോട്ട് കാവ്, പാളപ്പെട്ടക്കാവ് എന്നീ അനുബന്ധ കാവുകളിൽ പൂജകൾ നടക്കും. പുണർതത്തോടെ ഇവ പൂർത്തിയാകും. രോഹിണി നാൾ മുതൽ പുണർതം വരെ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും മുഴുക്കാപ്പ് ചാർത്തും. പുണർതം നാളായ 14നാണ് ആയില്യം മഹോത്സവം ആരംഭിക്കുന്നത്. 16 നാണ് മണ്ണാറശാല ആയില്യം.
കൊവിഡ് ഒഴിഞ്ഞതോടെ ആഘോഷ പൂർണമായാണ് ഇത്തവണ ആയില്യം മഹോത്സവം നടക്കുന്നത്. ആയില്യം ഉത്സവത്തിന് തുടക്കം കുറിച്ച് 14ന് വൈകിട്ട് 5ന് മഹാദീപക്കാഴ്ച നടക്കും. കുടുംബ കാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരി തിരി തെളിച്ച് മഹാദീപക്കാഴ്ചയ്ക്ക് തുടക്കം കുറിക്കും. വൈകിട്ട് 7.30ന് നർത്തകി രമ വൈദ്യനാഥൻ അവതരിപ്പിക്കുന്ന നടനാഞ്ജലി. വൈകിട്ട് 3ന് ഒൻപതാമത് ശ്രീ നാഗരാജ പുരസ്കാരദാന സമ്മേളനം നടക്കും. സദനം വാസുദേവൻ, ഡോ.ടി.വി. ഗോപാലകൃഷ്ണൻ, കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം സുഗന്ധി എന്നിവർക്കാണ് ഇത്തവണത്തെ നാഗരാജപുരസ്കാരം സമർപ്പിക്കുന്നത്. 15ന് പൂയം തൊഴൽ, പൂയ സദ്യ എന്നിവ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |