SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.19 PM IST

കയർ വർക്കേഴ്സ് സെന്റർ സമരത്തിലേക്ക്

t
t

ചേർത്തല: കേരള കയർ വർക്കേഴ്സ് സെന്റർ (സി.ഐ.ടി.യു) ഡിസംബർ അഞ്ചിന് എറണാകുളം കയർബോർഡ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ജനുവരി 12ന് സെക്രട്ടേറിയ​റ്റ് മാർച്ച് നടത്താനും സംസ്ഥാന കമ്മി​റ്റി തീരുമാനിച്ചു. കേരളത്തിലെ കയർ വ്യവസായത്തെ കേന്ദ്രസർക്കാരും കയർ ബോർഡും അവഗണിക്കുകയാണെന്ന് സെന്റർ വിലയിരുത്തി. കയർ സഹകരണമേഖലയെ സഹായിക്കുന്നില്ല. കേരളത്തോടുള്ള ശത്രുതാമനോഭാവം കേന്ദ്രസർക്കാർ തിരുത്തണം. ജൂൺ 16ന് സെന്റർ നടത്താനിരുന്ന സെക്രട്ടേറിയറ്റ് മാർച്ച് വകുപ്പുമന്ത്റിയുടെ നേതൃത്വത്തിൽ നൽകിയ ഉറപ്പ് പരിഗണിച്ച് മാ​റ്റിവച്ചതാണ്. എന്നാൽ പലതും നടപ്പായില്ല. മാനേജീരിയൽ സബ്സിഡി ഇപ്പോഴും കുടിശ്ശികയാണ്. സംഘങ്ങൾക്ക് പ്രവർത്തന മൂലധനം അനുവദിച്ചില്ല.

മൂന്ന് മാസത്തിലേറെയായി വാങ്ങിയ കയറിന്റെയും ഉത്പ്പന്നങ്ങളുടെയും വില നൽകാത്തതിനാൽ തൊഴിലാളികളുടെ കൂലി കുടിശ്ശികയായി. ആവശ്യങ്ങൾ നേടാനാണ് പ്രത്യക്ഷസമരമെന്ന് സെന്റർ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും ജനറൽ സെക്രട്ടറി കെ.കെ. ഗണേശനും പ്രസ്താവനയിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.