ആലപ്പുഴ : സമാന്തര വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേരള സർവകലാശാലയുടെ നയങ്ങൾക്കെതിരെ ഇന്ന് പാരലൽ കോളേജ് ബന്ത് നടത്താൻ സംയുക്ത സമരസമിതി തീരുമാനിച്ചതായി കൺവീനർ പി.സി.അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രൈവറ്റ് രജിസ്‌ട്രേഷൻ തുടരണമെന്നാവശ്യപ്പെട്ടുള്ള ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ സർക്കുലറും ഹൈക്കോടതിയുടെ രണ്ട് അനുകൂല വിധിയുണ്ടായിട്ടും നിഷേധ നിലപാടാണ് കേരള സർവകലാശാല സ്വീകരിക്കുന്നത്. സ്വാശ്രയ കോളേജുകളെ സഹായിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ. 30,000ത്തോളം വരുന്ന അദ്ധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും ജീവിതമാർഗമില്ലാതാക്കുന്ന നിലപാട് കേരള സർവകലാശാല തിരുത്തണമെന്നാവശ്യപ്പെട്ടാണ് ബന്ദ്. പാരലൽ കോളേജ് ആൻഡ് ടീച്ചേഴ്‌സ് അസോസിയേഷൻ സംയുക്തസമര സമിതി ഭാരവാഹികളായ കെ.പി.ഗോപാലകൃഷ്ണൻ, പി.പി.സാബു, കരുവാറ്റ ചന്ദ്രബാബു, സോണിജോസഫ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |