SignIn
Kerala Kaumudi Online
Friday, 19 April 2024 6.46 PM IST

ദേശീയപാത വികസനം: മരങ്ങൾ വെട്ടിമാറ്റി, കാന നിർമ്മാണം തുടങ്ങി

s
കലവൂർ ഭാഗത്ത് കാന നി​ർമ്മാണം ആരംഭി​ച്ചപ്പോൾ

ആലപ്പുഴ : ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്.

മരങ്ങൾ പൂർണ്ണമായും വെട്ടിമാറ്റി. സ്ഥലം ഏറ്റെടുത്ത ശേഷം വിവിധ പ്രദേശങ്ങളിൽ ഭൂമി നിരപ്പാക്കൽ, സ്ലാബ് നിർമാണം, സർവീസ് റോഡ് നിർമാണം തുടങ്ങിയവ ആരംഭിച്ചു. കൊറ്റുകുളങ്ങര -കാവനാട്, പറവൂർ - കൊറ്റുകുളങ്ങര, തുറവൂർ -പറവൂർ എന്നീ മൂന്ന് റീച്ചുകളായാണ് നിർമ്മാണം. തുറവൂർ-പറവൂർ ഭാഗത്തെ റോഡ് പുനർ നിർമ്മാണ ജോലികളുടെ ഭാഗമായുള്ള റോഡഅരികിലെ കാന നിർമ്മാണത്തിന് തുടക്കം കുറിച്ചു.

പറവൂർ - കൊറ്റുകുളങ്ങര ഭാഗത്തെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന ജോലികൾ പൂർണമായില്ല. പാതയുടെ വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ പാലം നിർമ്മിക്കേണ്ടത് തോട്ടപ്പള്ളി സ്പിൽവേ ചാനലിനു കുറുകെയാണ്. നിലവിലുള്ള പാലത്തിന് പടിഞ്ഞാറുഭാഗത്തുകൂടി പുതിയ പാലം നിർമ്മിക്കുന്നതിനുള്ള മണ്ണു പരിശോധന ഉൾപ്പെടെയുള്ള പ്രാരംഭ ജോലികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇപ്പോഴത്തെ പാലത്തിലെ റെഗുലേറ്ററിംഗ് സംവിധാനം നിലനിർത്തിയാണ് വികസനം. ആലപ്പുഴ ബീച്ചിന് സമാന്തരമായി ഫ്ളൈ ഓവർ നിർമ്മിക്കുന്നതിനുള്ള പൈലിംഗ് ജോലികളും പുരോഗമിക്കുന്നു. ഹരിപ്പാട് ഭാഗത്തും ഫ്ളൈ ഓവർ നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ വൈകാതെ തുടങ്ങും.

പൊളിച്ചു മാറ്റിയത് 4,407കെട്ടിടങ്ങൾ

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് 104.09 ഹെക്ടർ ഭൂമിയാണ് ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യ (എൻ.എച്ച്.ഐ) എറ്റെടുത്തത്. 86കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത വികസനം. സ്ഥലം വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാരത്തുകയുടെ വിതരണം അവസാന ഘട്ടത്തിലാണ്. 4,407കെട്ടിടങ്ങളാണ് ഇതുവരെ പൊളിച്ചു നീക്കിയത്. കരാർ ഉറപ്പിച്ചതു മുതൽ 30മാസം (രണ്ടരവർഷം) കൊണ്ട് ജോലികൾ പൂർത്തീകരിക്കാനാണ് വ്യവസ്ഥ. അഞ്ചുവർഷം റോഡിന്റെ പരിപാലനച്ചുമതലയും കരാറെടുക്കുന്നവർക്കായിരിക്കും.

പുനർനിർമ്മാണം കിലോമീറ്ററിൽ

തുറവൂർ-പറവൂർ.......................................................... 37.9

പറവൂർ-കൊറ്റുകുളങ്ങര............................................. 37.5

കൊറ്റുകുളങ്ങര-കാവനാട് (ജില്ലയിലുള്ളത്)...........11

വിസ്തൃതി ഹെക്ടറിൽ

ആകെ വേണ്ടത് .............................106.14

ഏറ്റെടുത്തത് ................................104.09

സ്വകാര്യ വ്യക്തികളുടേത്..............95.55

സർക്കാരിന്റേത്................................12.59

നഷ്ടപരിഹാരം നൽകാൻ അനുവദിച്ചത് : 3,180.53 കോടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.