SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.59 AM IST

കോമളപുരം സ്പിന്നിംഗ് മിൽ റഫറണ്ടം, വോട്ടിലെ ചോർച്ച പഠിക്കാൻ ഭരണപക്ഷ യൂണിയൻ

s
കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽ

ആലപ്പുഴ : കേരള ടെക്സ്റ്റയിൽ കോർപ്പറേഷൻ യൂണിറ്റായ കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മില്ലിലെ അംഗീകൃത തൊഴിലാളി സംഘടനകളെ കണ്ടെത്തുന്നതിനായുള്ള ഹിതപരിശോധനയിലുണ്ടായ (റഫറണ്ടം) വോട്ട് ചോർച്ച ഞെട്ടിച്ചതോടെ തൊഴിലാളികളുടെ അതൃപ്തി പരിഹരിക്കാനുള്ള ശ്രമം ഭരണപക്ഷ യൂണിയൻ നേതാക്കൾ ആരംഭിച്ചതായി അറിയുന്നു.

സംസ്ഥാന സർക്കാരിന്റെ തൊഴിൽ നയത്തിലെ അതൃപ്തി കാരണമാണ് ഭരണമുന്നണിയിലെ ഒരുവിഭാഗം തൊഴിലാളികൾ അംഗത്വമുള്ള യൂണിയന് ഹിതപരിശോധനയിൽ വോട്ട് ചെയ്യാതിരുന്നതെന്നാണ് ആക്ഷേപം . ഹിതപരിശോധനയിൽ ആകെ പോൾ ചെയ്ത 289 വോട്ടിൽ 114 വോട്ട് നേടിയ സി.ഐ.ടി.യുവാണ് ഒന്നാമത്. 81 വോട്ട് നേടിയ എ.ഐ.ടി.യു.സി രണ്ടാം സ്ഥാനത്തെത്തി. സ്ഥാപനത്തിൽ പുതുതായി രൂപീകരിച്ച ടി.യു.സി.ഐ യൂണിയതാണ് മൂന്നാം സ്ഥാനം നേടിയത്. സംഘടനയെ 49 തൊഴിലാളികൾ പിന്തുണച്ചു. 45 തൊഴിലാളികളുടെ പിന്തുണ ലഭിച്ച ബി.എം.എസ് യൂണിയനാണ് നാലാം സ്ഥാനത്തെത്തിയത്.

സ്ഥാപനത്തിലെ 295 തൊഴിലാളികൾക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. ഇതിൽ ആറുപേർ ഹിത പരിശോധനയിൽ വോട്ട് രേഖപ്പെടുത്തിയില്ല. ഹിത പരിശോധനയിൽ നിന്ന് ഐ.എൻ.ടി.യു.സിയുടെ നേതാക്കൾ വിട്ടു നിന്നെങ്കിലും മറ്റ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി. ബി.എം.എസ്, എ.ഐ.ടി.യു.സി, ടി.യു.സി.ഐ യൂണിയനുകൾക്കാണ് ഈ ലഭിച്ചത്. ഐ.എൻ.ടി.യു.സി മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിൽ ബി.എം.എസിന് അംഗീകാരം ലഭിക്കില്ലായിരുന്നു. രേഖപ്പെടുത്തിയ വോട്ടിന്റെ 15 ശതമാനം ലഭിച്ച സംഘടനകളാണ് അംഗീകൃത യൂണിയനുകളായി തിരഞ്ഞെടുക്കപ്പെടുന്നത്.

വോട്ടിന്റെ ചോർച്ചയുടെ വഴി

105തൊഴിലാളികളുമായായിരുന്നു കമ്പനി പ്രവർത്തനം ആരംഭിച്ചത്. ഇതിൽ 80 പേരും എ.ഐ.ടി.യു.സിയിൽ അംഗങ്ങളായിരുന്നു. പിന്നീട് 294പേരെ പുതുതായി ട്രെയിനികളായി നിയമിച്ചപ്പോൾ 200 പേർ സി.ഐ.ടി.യുവിൽ അംഗത്വം എടുത്തു. എന്നിട്ടും ഹിതപരിശോധനയിൽ ടി.യു.സി.ഐ അട്ടിമറി വിജയം നേടുകയും ബി.എം.എസിന് അംഗീകാരം ലഭിക്കുകയും ചെയ്തതാണ് ഭരണകക്ഷി യൂണിയനുകളെ ഞെട്ടിച്ചത്. സി.ഐ.ടി.യുവിന് വോട്ട് കുറയുകയും മറ്റ് യൂണിയനുകൾക്ക് വോട്ട് കൂടുകയും ചെയ്തു. ഐ.എൻ.ടി.യു.സി നേതാക്കൾ വോട്ടിംഗിൽ നിന്ന് വിട്ടുനിന്നപ്പോൾ മറ്റ് അംഗങ്ങൾ എന്ത് നിലപാട് സ്വീകരിക്കണമെന്ന് വ്യക്തമാക്കാതിരുന്നതിനാലാണ് മറ്റ് സംഘടനകൾക്ക് വോട്ട് ചെയ്യേണ്ടി വന്നത്.

"അംഗത്വം എടുത്ത കുറച്ചുപേർ തെറ്റിദ്ധാരണ മൂലം ഹിതപരിശോധനയിൽ വോട്ട് ചെയ്യാതിരുന്നതാകാം. ഈ കുറവ് പരിഹരിക്കാൻ യൂണിയൻ ശ്രമിക്കും.

സി.ബി.ചന്ദ്രബാബു, പ്രസിഡന്റ്, ടെക്സ്റ്റയിൽസ് മിൽ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)

ലഭിച്ച വോട്ട്

സി.ഐ.ടി.യു : 114

എ.ഐ.ടി.യു.സി : 81

ടി.യു.സി.ഐ : 50

ബി.എം.എസ് : 45

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.