ആലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചെറിയ കലവൂർ ക്ഷേത്രത്തിനു മുന്നിൽ ഏറ്റെടുത്ത സ്ഥലത്തുള്ള ആൽമരത്തെ സംരക്ഷിച്ച് ജില്ല ഭരണകൂടം. 50 വർഷം പഴക്കമുള്ള ആൽമരം വനംവകുപ്പിലെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്ഷേത്രക്കുളത്തിന് സമീപത്തു നിന്നു 20 മീറ്ററോളം അകലേക്ക് സുരക്ഷിതമായി മാറ്റി.
ആൽമരത്തെ സംരക്ഷിക്കണമെന്ന നിർദേശം ഉയർന്നതോടെ കളക്ടർ വി.ആർ.കൃഷ്ണ തേജ നേരിട്ട് സ്ഥലത്തെത്തിയാണ് നിർദ്ദേശം നൽകിയത്. മരത്തിന്റെ വലിയ ശിഖരങ്ങൾ മുറിച്ചുമാറ്റി ഭാരം കുറച്ച ശേഷം വേരുകൾ അതേപടി നിലനിറുത്തി ജെ.സി.ബി, ക്രെയിൻ എന്നിവ ഉപയോഗിച്ചാണ് മാറ്റി നട്ടത്. ഉണങ്ങിപ്പോകാതിരിക്കാൻ മരുന്നും തളിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടർ (എൽ.എ) ചന്ദ്രശേഖരൻ നായർ, പി.വി. സജീവ്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |