ചാരുംമൂട്. ചാരുംമൂട്ടിലെ കള്ളനോട്ട് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഇടുക്കി,തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിൽ പ്രതികളുമായി നൂറനാട് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. നാലുദിവസത്തേക്കായിരുന്നു കസ്റ്റഡി കാലാവധി. പ്രതികളായ ലേഖ, ക്ലീറ്റസ്, ദീപു ബാബു,രഞ്ജിത്ത്, ശ്യാം ശശി, പ്രധാന പ്രതിയായ ഷംനാദ് എന്നിവരുമായിട്ടായിരുന്നു തെളിവെടുപ്പ്. കോമല്ലൂരിലുള്ള രഞ്ജിത്തിന്റെ ഹോട്ടലിൽ നിന്ന് കള്ളനോട്ടുകൾ കണ്ടെത്തി. ക്ലീറ്റസിന്റെ ഈസ്റ്റ് കല്ലടയിലുള്ള വീട്ടിലും പരിശോധന നടത്തി. അന്വേഷണം തുടരുന്നതായി നൂറനാട് സി.ഐ പി.ശ്രീജിത്ത് അറിയിച്ചു.
ക്യാപ്ഷൻ
കള്ളനോട്ട് കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തിയപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |