ആലപ്പുഴ: ഹൗസ് ബോട്ട് മുങ്ങി ആന്ധ്ര സ്വദേശിയായ 56കാരൻ മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കേസുൾപ്പടെയുള്ള കർശന നടപടി സ്വീകരിക്കാൻ അപകടസ്ഥലം സന്ദർശിച്ച ശേഷം കളക്ടർ വി.ആർ. കൃഷ്ണ തേജ ഉത്തരവിട്ടു. ആലപ്പുഴ സൗത്ത് പൊലീസിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിൽ ബോട്ടിന്റെ ഫിറ്റ്‌നസ് അടക്കമുള്ളവ പാലിച്ചിട്ടില്ലെന്ന് വ്യക്തമായി. ലൈഫ് ജാക്കറ്റ് ഉൾപ്പടെയുള്ള സുരക്ഷ മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടു. ബോട്ട് ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹൗസ് ബോട്ടുകളിലും മറ്റ് ബോട്ടുകളിലും കർശന പരിശോധന നടത്തി നിയമ നടപടി സ്വീകരിക്കാൻ പോർട്ട്, പൊലീസ്, ഫയർ ഫോഴ്‌സ് വിഭാഗങ്ങൾക്ക് കളക്ടർ നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |