പറവൂർ: മഴ പെയ്താൽ പറവൂരിലെ സംസ്ഥാന ചരക്കുസേവന നികുതി കാര്യാലയത്തിന്റെ ദുർഗതിയാരംഭിക്കും. ചോർന്നൊലിക്കുന്ന കെട്ടിടം എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാൻ പാകത്തിന് നിൽക്കുകയാണ്. മഴ പെയ്താലുണ്ടാവുന്ന ചോരൽ തടയാൻ താത്കാലികമായി ഷീറ്റ് ഓടിട്ട കെട്ടിടത്തിന് മുകളിൽ കെട്ടിയുറപ്പിച്ചിരിക്കുകയാണ്. കെട്ടിടത്തിന് സമീപം കാടുകയറിക്കിടക്കുന്നു.
പതിറ്റാണ്ടുകൾക്ക് മുമ്പ് പറവൂരിലെ ജയിലായിരുന്നു ഈ സ്ഥലം. പത്ത് അടിയോളം ഉയരത്തിൽ കരിങ്കൽ കൊണ്ടുനിർമ്മിച്ച മതിൽക്കെട്ടിനുള്ളലാണ് ഇടിഞ്ഞുവീഴാറായ ഈ കെട്ടിടം. സർക്കാരിന് വരുമാനം ഉണ്ടാകുന്നവരാണ് ഇവിടെ ജോലി ചെയ്യുന്നത്. അതിലൊരു പങ്കെടുത്ത് ജോലി ചെയ്യുന്നവർക്ക് സുരക്ഷത്വം ഉറപ്പാക്കുന്നില്ല.
കാടുകയറിയ ഇവിടെ ഇഴജന്തുകൾ ഓഫീസിലെ നിത്യസന്ദർശകരാണ്. ജീവനക്കാർക്ക് കെട്ടിടം ഇടിഞ്ഞുവീഴുന്നതിലും ഭയം ഇഴജന്തുക്കളെയാണ്. ഈ കെട്ടിടം ഇങ്ങനെ നിലനിറുത്തണമെന്ന് വാശിപാടിക്കുന്നവരും വകുപ്പിലുണ്ട്. അവരുടെ നിലപാട് ഇതൊരു പുരാവസ്തു കെട്ടിടമായി മാറ്റണമെന്നാണ്.
ഇരുപത് സെന്റോളം വരുന്ന ഇവിടെ പുതിയൊരു കെട്ടിട സമുച്ചയം നിർമ്മിച്ച് സിവിൽ സ്റ്രേഷൻ അനക്സാനുള്ള നിർദ്ദേശവുമുണ്ട്. വർഷങ്ങളായി ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തീരുമാനമായില്ല.
ഒരു സ്റ്റേറ്റ് ടാക്സ് ഓഫീസറും മൂന്ന് അസി. സ്റ്റേറ്റ് ടാക്സ് ഓഫീസറുമടക്കം ഒമ്പത് ജീവനക്കാരുമാണുള്ളത്. ഇതിൽ ഏഴ് പേരും സ്ത്രീകളാണ്. മുറികൾ ധാരാളമുണ്ടെങ്കിലും ഒരുമുറിപോലും സുരക്ഷിതമല്ല. പഴയ കെട്ടിടത്തിനോട് ചേർന്നുള്ള പുതിയൊരു കെട്ടിടമാണ് ഓഫീസിനന്റെ ഏക ആശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |