മട്ടാഞ്ചേരി: കൊച്ചി തുറമുഖ കേന്ദ്രങ്ങളിലെ വികസനങ്ങൾക്കൊപ്പം കയറ്റുമതി കേന്ദ്രമായി കൊച്ചിയെ മാറ്റുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാൾ പറഞ്ഞു. തുറമുഖ അതോറിട്ടിക്ക് കീഴിലുള്ള കൊച്ചി ഫിഷറീസ് ഹാർബർ വികസനത്തിലൂടെ കൊച്ചിയെ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി തുറമുഖത്ത് ആദ്യ കപ്പൽ പ്രവേശിച്ച ദിനത്തിൽ നടന്ന തുറമുഖ ദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ചടങ്ങിൽ തുറമുഖ അതോറിട്ടി ചെയർപേഴ്സൺ ഡോ. എം.ബീന അദ്ധ്യക്ഷത വഹിച്ചു.കൊച്ചി കസ്റ്റംസ് കമ്മിഷണർ പി. ജയദീപ് , സതേൺ നേവൽ ഓഫീസർ രാജേഷ് കുമാർ യാദവ് , അതോറിട്ടി വൈസ് ചെയർമാൻ വികാസ് നർവാൾ, ജോസഫ് ജെ.ആലപ്പാട്ട് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികച്ച സേവനങ്ങൾ നടത്തിയ തുറമുഖ അതോറിട്ടി ജീവനക്കാരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |