SignIn
Kerala Kaumudi Online
Sunday, 01 September 2024 5.02 AM IST

നവകേരളസദസ്: ജില്ലയിൽ  52,450 പരാതികൾ

Increase Font Size Decrease Font Size Print Page
nava
നവകേരളസദസ്: ജില്ലയിൽ 52,450 പരാതികൾ

കൊച്ചി: ജില്ലയിലെ നവകേരളസദസ് പൂർത്തിയായപ്പോൾ ലഭിച്ചത് 52,450 പരാതികൾ. രണ്ടു ദിവസങ്ങളിലായി നടന്ന നാലു മണ്ഡലങ്ങളിലെ സദസിൽ നിന്ന് മാത്രം 12,119 പരാതികൾ ലഭിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് മാറ്റിവച്ച സദസുകളാണ് ഇന്നലെ പൂർത്തിയായത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന സദസിൽ പുതിയ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പിള്ളി, കെ.ബി. ഗണേശ്കുമാർ എന്നിവരുൾപ്പെടെ പങ്കെടുത്തു. തൃക്കാക്കര, പിറവം മണ്ഡലങ്ങളിൽ തിങ്കളാഴ്ചയും തൃപ്പൂണിത്തുറ, കുന്നത്തുനാട് സദസുകൾ ഇന്നലെയുമാണ് സദസുകൾ നടന്നത്. നാലു സദസുകളിലും ആയിരങ്ങളാണ് മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരുടെ വാക്കുകൾ കേൾക്കാനും പരാതികൾ നൽകാനുമായി എത്തിയത്.

നടപടി മുന്നോട്ടെന്ന്

നാലു മണ്ഡലങ്ങളിലും തിരക്കു മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ ഒരുക്കി. ഓരോ മണ്ഡലത്തിലും നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് മുതൽ നിവേദനങ്ങൾ സ്വീകരിക്കാൻ സൗകര്യമൊരുക്കി. 25 കൗണ്ടറുകൾ വീതമാണ് ഒരുക്കിയിരുന്നത്. ലഭിക്കുന്ന നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപടി സ്വീകരിക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

മണ്ഡലം തിരിച്ച് നിവേദനം

തൃപ്പൂണിത്തുറ 3,458

കുന്നത്തുനാട് 2,984

തൃക്കാക്കര 2,614

പിറവം 3,063

ആങ്കമാലി 3,123

ആലുവ 4,238

പറവൂർ 5,459

വൈപ്പിൻ 4,336

കൊച്ചി 3,909

എറണാകുളം 2,056

കളമശേരി 4,425

പെരുമ്പാവൂർ 5,000

കോതമംഗലം 3,911

മൂവാറ്റുപുഴ 3,874

ആകെ 52,450

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, NAVAKERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.