കൊച്ചി: ജില്ലയിൽ മഴ ശക്തിപ്രാപിച്ചതോടെ ജാഗ്രതാനിർദ്ദേശവുമായി ജില്ലാഭരണകൂടം. രാത്രിയാത്ര ഒഴിവാക്കുക, അപകടസാധ്യതയുള്ളിടങ്ങളിൽ നിന്ന് മാറി നിൽക്കുക എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.
ഭാഗ്യപരീക്ഷണം
വേണ്ടേവേണ്ട
അപകടസാദ്ധ്യതയുള്ള മലയോരമേഖലയിൽ താമസിക്കുന്നവർ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറണം. രാത്രിയാവാൻ കാത്തിരിക്കരുത്. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഏറ്റവുമടുത്ത ക്യാമ്പുകളിലേക്ക് മാറണം. ഭീഷണിയുണ്ടെങ്കിൽ ഉടൻ അധികൃതരെ വിവരമറിയിക്കണം.
അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരച്ചില്ലകൾ വെട്ടിയൊതുക്കണം.
കടലാക്രമണ ഭീഷണിയുള്ളവർ മാറിത്താമസിക്കുകയും മത്സ്യബന്ധന സാമഗ്രികൾ സുരക്ഷിതമാക്കുകയും വേണം.
നദികൾ, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽനിന്ന് വിട്ടുനിൽക്കണം. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണം.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽനിന്ന് കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ അരുത്.
കരുതിയിരിക്കാം,
വെള്ളക്കെട്ടിലെ ഷോക്ക്
വൈദ്യതി ലൈനുകൾ പൊട്ടിവീഴാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഇടവഴികളിലും മറ്റുമുള്ള വെള്ളക്കെട്ടുകളിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവരും സ്‌കൂളിൽ പോകുന്ന കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം.
മലയോരങ്ങളിലേക്ക്
രാത്രിയാത്ര വേണ്ട
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഇടുക്കിയിലെ മലയോരമേഖലകളിലേക്ക് വൈകിട്ട് ഏഴ് മുതൽ പുലർച്ചെ ആറ് വരെയുള്ള യാത്ര ജില്ലാ കളക്ടർ നിരോധിച്ചു.
യെല്ലോ അലേർട്ട്
ഇന്നു മുതൽ ഒന്നുവരെ എറണാകുളം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വിവരങ്ങൾക്ക്: https://sdma.kerala.gov.in/wp-content/uploads/2023/06/Orange-Book-of-Disaster-Management-2023-2.pdf
കരുതിവയ്ക്കാം കിറ്റ്
ദുരന്ത സാദ്ധ്യതയുള്ള മേഖലയിലുള്ളവർ അടിയന്തരകിറ്റ് തയ്യാറാക്കിവയ്ക്കണം. വിവരങ്ങൾക്ക്: https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf
സഹായംതേടാം
ടോൾഫ്രീ നമ്പർ: 1077, 1070.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |