കുമ്പളങ്ങി: വിറകടുപ്പിലെ ചായയും പലഹാരവും കഴിക്കണോ? കുമ്പളങ്ങിയിലേക്ക് വരാം. ഇല്ലിക്കൽ ക്ഷേത്രത്തിന് മുന്നിലുണ്ട് അങ്ങനെയൊരു കട. നൂറുവർഷങ്ങളായി ഈ ചായക്കടയിലെ താരം വിറകടുപ്പിൽ പതഞ്ഞുപൊന്തുന്ന ചായയാണ്. എരുമപ്പാലിൽ തയ്യാറാക്കുന്ന ചായയ്ക്ക് ആരാധകർ ഏറെയാണ്. കുമ്പളങ്ങി സ്വദേശി വിപിനാണ് കട നടത്തുന്നത്. വിപിനിന്റെ അപ്പൂപ്പൻ ശങ്കുണ്ണി തുടങ്ങി വെച്ചതാണ് ഈ കട. തുടർന്ന് പിതാവ് ശാന്തപ്പൻ അത് ഏറ്റെടുത്തു. ഇപ്പോൾ വിപിനും. കഴിഞ്ഞ 30 വർഷമായി വിപിനാണ് കട നോക്കി നടത്തുന്നത്.
പുലർച്ചെ 5 ന് തുടങ്ങുന്ന കച്ചവടം വൈകിട്ട് 6 ന് സമാപിക്കും. വീട്ടിൽ വളർത്തുന്ന എരുമയുടെ പാലാണ് ചായക്കായി കടയിൽ ഉപയോഗിക്കുന്നത്. പച്ചരി വാങ്ങി വീട്ടിൽ തന്നെ പൊടിച്ചാണ് പുട്ടും അപ്പവും ഉണ്ടാക്കുന്നത്. കൂടാതെ ചൂട് ബോണ്ട, ഉണ്ടംപൊരി തുടങ്ങിയ കടികളും. സഹോദരൻ വിമലാണ് ചായ അടിക്കുന്നത്. കൂടാതെ വിപിനിന്റെ മാതാവും ഭാര്യയും സഹായത്തിനായി ഒപ്പം കൂടും. ഗ്യാസ് സ്റ്റൗ ഇതുവരെ കടയിൽ ഉപയോഗിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |