SignIn
Kerala Kaumudi Online
Saturday, 20 April 2024 12.32 AM IST

കൊവിഡ് പ്രതിസന്ധി: ബസുകൾ വീണ്ടും കട്ടപുറത്ത്

bus

കൊച്ചി: കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്നതിനിടെ സ്വകാര്യ ബസുകൾ നിരത്തൊഴിയുന്നു. സീറ്റുകളിൽ മാത്രം യാത്രാക്കാരെ അനുവദിച്ചതോടെ വരുമാനനഷ്ടവും സാമ്പത്തിക ബാദ്ധ്യതയും മൂലം ഈ മാസം അവസാനത്തോടെ നികുതി ഇളവ് നേടി ഓടിക്കാതിരിക്കാൻ ജി.ഫോം നൽകാനൊരുങ്ങുകയാണ് ബസുടമകൾ. അടുത്ത മാസം ഒന്നാം തീയതി മുതൽ ഭൂരിഭാഗം ബസുകളും കയറ്റിയിടും.

സർവീസ് നിറുത്തി ബസുകൾ കയറ്റിയിടുന്നതിന്റെ മുന്നോടിയായാണ് ജി ഫോം സമർപ്പിക്കുന്നത്. ഇതോടെ അടുത്ത മൂന്നു മാസത്തെ നികുതി ഇളവ് ലഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കിയതോടെ സ്വകാര്യബസുകൾ നഗരത്തിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇരുന്നുമാത്രം യാത്രക്കാരെ അനുവദിച്ചതോടെ വരുമാനമില്ലാത്ത സ്ഥിതിയാണ്. രാവിലെയും വൈകിട്ടും മാത്രമാണ് യാത്രക്കാരുള്ളത്. ഉച്ചയ്ക്കും സന്ധ്യയ്ക്ക് ശേഷവും യാത്രക്കാരില്ലാതെയാണ് സർവീസ് നടത്തുന്നത്. പ്രതിദിനം 300-400 രൂപ വരെയാണ് വരുമാനം ലഭിക്കുന്നത്. ജീവനക്കാർ പ്രതിദിന ബാറ്റ കുറച്ചെടുക്കുന്നതിനാൽ മാത്രമാണ് ഈ തുകയെങ്കിലും ലഭിക്കുന്നത്.

കഴിഞ്ഞ ലോക്ക്ഡൗണിൽ ജി ഫോം നൽകി കയറ്റിയിട്ടിരുന്ന ബസുകൾ നവംബർ മാസത്തോടെയാണ് വീണ്ടും സർവീസ് ആരംഭിച്ചത്. ലോക്ക്ഡൗണിന് ശേഷം രണ്ടാം തവണയും ബസുകൾ ജി ഫോം നൽകി കയറ്റിയിട്ടിരുന്നു. പിന്നീട് കൊവിഡ് വ്യാപ്തി കുറഞ്ഞതോടെ ബസുകൾ വീണ്ടും സജീവമായി. ഇപ്പോൾ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ വന്നതും സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് പൊതുഗതാഗതം ഉപയോഗിക്കുന്നതിന് നിയന്ത്രണം വന്നതും സ്വകാര്യ ബസുകൾക്ക് തിരിച്ചടിയാണ്.

കർശന നിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്

ബസ് ജീവനക്കാർ മാനദണ്ഡങ്ങൾ പാലിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തിരക്ക് സമയങ്ങളിൽ യാത്രാക്കാരുടെ തള്ളിക്കയറ്റം പ്രതിസന്ധിയാവുന്നു. നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം ഫൈൻ ഈടാക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നഗരത്തിൽ സർവീസ് നടത്തുന്ന എട്ടു ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു.

ജി ഫോം
നികുതി ഇളവിനായാണ് ബസുകൾ ജി ഫോം നൽകുന്നത്. ഫോം നൽകിയാൽ ബസുകൾ മൂന്നു മാസത്തേക്കോ ഒരു വർഷത്തേക്കോ കയറ്റിയിടാം. ജി ഫോം പൻവലിച്ച് ബസുകൾ റോഡിലിറക്കാം.

സംഘടനാ തലത്തിൽ തീരുമാനമില്ല,
ബസുടമകൾക്ക് തീരുമാനിക്കാം

പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തിൽ ബസുടമകൾക്ക് തീരുമാനം എടുക്കാം. സംഘടനാ തലത്തിൽ തീരുമാനം എടുത്തിട്ടില്ല. കൊവിഡ് കാലത്തെ വരുമാനനഷ്ടം കണക്കിലെടുത്ത് സ്വകാര്യബസുകൾക്ക് നികുതി ഒഴിവാക്കി നൽകണമെന്നും ഇന്ധന സബ്‌സിഡി നൽകണമെന്നും ആവശ്യപ്പെട്ട് സർക്കാറിന് നിവേദനം നൽകിയിട്ടുണ്ട്.

എം.ബി. സത്യൻ,
പ്രസിഡന്റ്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BUS OPERATERS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.