SignIn
Kerala Kaumudi Online
Friday, 19 April 2024 6.49 PM IST

തൊഴിലാളികൾക്ക് മ‌ടങ്ങാൻ ടൂറിസ്റ്റ് ബസുകൾ

bus

കൊച്ചി: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ആശങ്കയിലായ അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അന്തർസംസ്ഥാന സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസുകൾ നിരവധി.അസം, ഒഡീഷ, പശ്ചിമബംഗാൾ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലേയ്ക്കാണ് ബസ് പുറപ്പെടുന്നത്. യാത്രയ്ക്ക് പ്രത്യേക സമയമെോ നിശ്ചിത ടിക്കറ്റ് നിരക്കോയില്ല. ആളുകളുടെ എണ്ണത്തിന് അനുസരിച്ച് ഇത് രണ്ടും മാറിക്കൊണ്ടിരിക്കും.

രാജ്യത്തെ പ്രധാന പട്ടണങ്ങളിലേക്ക് എറണാകുളത്തുനിന്ന് ട്രെയിൻ സർവീസുകൾ ഉണ്ടെങ്കിലും തൊഴിലാളികൾക്ക് താല്പര്യം സ്വകാര്യ ബസ് തന്നെയാണ്. ഉൾനാടുകളിലും ഗോത്രമേഖലയിലുമൊക്കെയുള്ളവരാണ് ഇവിടെ തൊഴിൽ തേടിയെത്തിരിക്കുന്നവരിൽ അധികവും. കേരളത്തിൽ രോഗതീവ്രത വളരെ കൂടുതലാണെന്നതും കേരളത്തിൽ ഏറ്റവും അധികം രോഗവ്യാപനമുള്ളത് എറണാകുളത്താണെന്നതും അന്യസംസ്ഥാന തൊഴിലാളികളുടെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എങ്ങനെയും സ്വന്തം നാട്ടിലെത്താനുള്ള തത്രപ്പാടിലാണ് അവർ.

സാഹഹചര്യം മുതലെടുത്താണ് സ്വകാര്യ ടൂറിസ്റ്റ് ബസുടമകളും രംഗത്തുവന്നത്. 2018 ലെ മഹാപ്രളയം മുതൽ പ്രതിസന്ധിയിലായ ടൂറിസ്റ്റ് ബസുടമകൾക്ക് അല്പം ആശ്വാസം പകരുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. കഴിഞ്ഞവർഷം കൊവിഡ് വ്യാപനം പൊട്ടിപ്പുറപ്പെട്ടപ്പോൾ മുതൽ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് പോവുകയും പിന്നീട് സ്ഥിതി ഏറക്കുറെ ശാന്തമായപ്പോൾ കുറച്ചുപേർ മടങ്ങി വരികയും ചെയ്തിരുന്നു. അവരുൾപ്പെടെയാണ് ഇപ്പോൾ വീണ്ടും നാട്ടിലേക്ക് തിരികെ പോകാൻ തിരക്കുകൂട്ടുന്നത്. എറണാകുളം, പെരുമ്പാവൂർ, ആലുവ മേഖലകളിൽ നിന്നാണ് ഏറ്റവും അധികം ബസുകൾ പുറപ്പെടുന്നത്. യാത്രക്കാരുണ്ടെങ്കിൽ ജില്ലയുടെ മറ്റ് പ്രദേശങ്ങളിൽനിന്നും സർവീസ് നടത്തുമെന്ന് ടൂറിസ്റ്റ് ബസ് ഉടമകൾ പറഞ്ഞു. ഒരാഴ്ചയായി സർവീസുകൾ ആരംഭിച്ചിട്ട്. പശ്ചിമബംഗാളിലെത്തി തൊഴിലാളികളെ ഇറക്കി ബസുകൾ തിരിച്ചെത്താൻ പത്തു ദിവസം വരെ വേണ്ടിവരുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BUS TO BENGAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.