കൊച്ചി: കൊവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1095 കിടക്കകൾ. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 2181 കിടക്കകളിൽ 1086 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെന്ററുകളിൽ 246 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ ഇത്തരം 17 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 852 കിടക്കകൾ ഒഴിവുണ്ട്.
ജില്ലയിൽ ബി.പി.സി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 21 പേർ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഒൻപത് കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കൊവിഡ് സെക്കൻഡ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 417 കിടക്കകൾ ഒരുക്കി. ഇവിടങ്ങളിൽ 323 പേർ ചികിത്സയിലുണ്ട്. ഓക്‌സിജൻ കിടക്ക ഉൾപ്പെടെ സൗകര്യങ്ങളുള്ള സെക്കൻഡ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ കാറ്റഗറി ബിയിൽ ഉൾപ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയിൽ 94 കിടക്കകൾ വിവിധ സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ലഭ്യമാണ്.
കൊവിഡ് ചികിത്സാരംഗത്തുള്ള മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ഒൻപത് സർക്കാർ ആശുപത്രികളിലായി 666 കിടക്കകൾ സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 517 പേർ ചികിത്സയിലാണ്. കൊവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന വിവിധ ആശുപത്രികളിലായി 149 കിടക്കകളും ലഭ്യമാണ്.
ചികിത്സാസൗകര്യമുള്ള സർക്കാർ ആശുപത്രികൾ:9
ആകെ കിടക്കകൾ: 666
നിലവിൽ ചികിത്സയിലുള്ളത്: 517 പേർ
ഒഴിവുള്ളത്: 149 കിടക്കകൾ
വിവിധ വിഭാഗങ്ങളിലായി ആകെ കിടക്കകൾ: 2181
ചികിത്സയിലുള്ളത്: 1086
ഒഴിവുള്ളത് : 1095 കിടക്കകൾ
ഡൊമിസിലറി കെയർ സെന്ററുകൾ: 17
ഇവിടെ ചികിത്സയിലുള്ളത്: 246 പേർ
ഒഴിവുള്ള കിടക്കകൾ: 852
സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ: 9
കിടക്കകൾ: 417
ചികിത്സയിലുള്ളത്: 323 പേർ
ഒഴിവുള്ളത്:94 കിടക്കകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |