ആലുവ: കൊവിഡുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങൾക്കെതിരെ നടപടിയുമായി റൂറൽ ജില്ലാ പൊലീസ്. നവമാദ്ധ്യമങ്ങൾ മുഖേന ആശയക്കുഴപ്പമുണ്ടാക്കുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇത്തരം 25 ഓളം കേസുകൾ രജിസ്റ്റർ ചെയ്തതായും എസ്.പി പറഞ്ഞു.
ഇത്തരം പ്രചാരണ നിരീക്ഷണത്തിനായി പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും നിരീക്ഷണത്തിലുണ്ടാകും. അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്തുവാനുള്ള ശ്രമം അനുവദിക്കില്ല. ഇത്തരം പ്രചാരണം നടത്തുന്നവർക്കെതിരെ സ്വമേധയാ കേസെടുക്കും. അന്യസംസ്ഥാന തൊഴിലാളികൾക്കായി ജില്ലാ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.
തൊഴിലാളികളുടെ ക്യാമ്പിൽ അവരുടെ ഭാഷയിൽ ബോധവത്കരണം നടത്തുന്നുണ്ട്. പെരുമ്പാവൂർ, മൂവാറ്റുപുഴ പ്രദേശങ്ങളിലെ ക്യാമ്പുകൾ എസ്.പി നേരിട്ട് സന്ദർശിച്ചു. ജനങ്ങളുടെ ഉപജീവനത്തിന് തടസം വരാത്ത രീതിയിലുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും എസ്.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |