SignIn
Kerala Kaumudi Online
Friday, 19 April 2024 7.49 AM IST

അയ്യായിരം കടന്ന്

covid

കൊച്ചി: ആശങ്ക ഉയർത്തികൊണ്ട് ജില്ലയിൽ ഇതാദ്യമായി കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നു. ഇന്നലെ 5287 പേർക്ക് രോഗം സ്ഥിരീകരിച്ചു. 5204 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. 12 പേർ രോഗ മുക്തി നേടി. 5922 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 2280 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 85124 .കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 43853. സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 17785 സാമ്പിളുകൾ ഇന്നലെ പരിശോധയ്ക്ക് അയച്ചു.

ഉറവിടമറിയാത്തവർ79

അന്യ സംസ്ഥാനത്ത് നിന്നെത്തിയവർ 2

പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര 159
• പള്ളുരുത്തി 140
• എളംകുന്നപ്പുഴ 117
• പള്ളിപ്പുറം 116
• എടത്തല 112
• വെങ്ങോല 111
• പിറവം 110
• തൃപ്പൂണിത്തുറ 109
• ഫോർട്ട് കൊച്ചി 99
• അങ്കമാലി 96
• കൂവപ്പടി 96
• മഴുവന്നൂർ 88
• ചേരാനല്ലൂർ 87
• മട്ടാഞ്ചേരി 85
• കീഴ്മാട് 84
• കളമശേരി 83
• കടവന്ത്ര 81
• വടക്കേക്കര 80
• എറണാകുളം നോർത്ത് 78
• കടമക്കുടി 77
• മരട് 74
• രായമംഗലം 74
• വരാപ്പുഴ 74
• പൂതൃക്ക 71
• കലൂർ 70
• വാഴക്കുളം 65
• വേങ്ങൂർ 63
• കവളങ്ങാട് 62
• എളമക്കര 59
• ചൂർണ്ണിക്കര 56
• ചെല്ലാനം 52
• പാലക്കുഴ 52
• പാലാരിവട്ടം 52
• ഇടപ്പള്ളി 51
• ഞാറക്കൽ 51
• നെല്ലിക്കുഴി 51
• പായിപ്ര 49
• മുടക്കുഴ 49
• അശമന്നൂർ 48
• ഐക്കാരനാട് 48
• കുന്നുകര 48
• ചെങ്ങമനാട് 47
• ശ്രീമൂലനഗരം 47
• നെടുമ്പാശ്ശേരി 46
• പാറക്കടവ് 46
• കറുകുറ്റി 44
• കിഴക്കമ്പലം 44
• നോർത്തുപറവൂർ 44
• കടുങ്ങല്ലൂർ 43
• കോട്ടുവള്ളി 43
• തോപ്പുംപടി 43
• വാളകം 42
• എറണാകുളം സൗത്ത് 41
• ആലങ്ങാട് 39
• വൈറ്റില 39
• മൂവാറ്റുപുഴ 38
• ആലുവ 37
• മണീട് 37
• ആവോലി 36
• ഉദയംപേരൂർ 36
• കോതമംഗലം 35
• ചിറ്റാറ്റുകര 34
• വെണ്ണല 34
• കാലടി 33
• മഞ്ഞള്ളൂർ 33
• പുത്തൻവേലിക്കര 32
• എടവനക്കാട് 30
• തേവര 30
• വടുതല 30
• തിരുവാണിയൂർ 29
• തുറവൂർ 28
• കുന്നത്തുനാട് 27
• തമ്മനം 27
• പെരുമ്പാവൂർ 27
• പൈങ്ങോട്ടൂർ 27
• ഏലൂർ 26
• കീരംപാറ 26
• പിണ്ടിമന 26
• ഇടക്കൊച്ചി 25
• കരുമാലൂർ 25
• നായരമ്പലം 25
• മുണ്ടംവേലി 24
• വടവുകോട് 23
• വാരപ്പെട്ടി 23
• കുഴിപ്പള്ളി 22
• എടക്കാട്ടുവയൽ 21
• ചോറ്റാനിക്കര 21
• പനമ്പള്ളി നഗർ 21
• മുളന്തുരുത്തി 21
• അയ്യമ്പുഴ 19
• ഒക്കൽ 19
• പോണേക്കര 19


അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ചളിക്കവട്ടം, പെരുമ്പടപ്പ്, ഏഴിക്കര

ജില്ലയിൽ വാക്സിനേഷൻ നിലച്ചു
നാളെ പുനരാരംഭി​ക്കും

കൊവി​ഡ് പ്രതി​രോധ കുത്തി​വയ്പ്പി​ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെത്തിയ ആയിരങ്ങൾ ഇന്നലെ നിരാശരായി മടങ്ങി. വാക്‌സിൻ ക്ഷാമംമൂലം കഴിഞ്ഞ രണ്ടുദിവസമായി ജില്ലയിലെ വാക്‌സിനേഷൻ പൂർണമായി നിലച്ചിരിക്കുകയാണ്. ഇന്നും വാക്സിനേഷൻ ഉണ്ടാകി​ല്ല.

20000 ഡോസ് മരുന്ന് ഇന്നലെയെത്തി. ഇത് ഉപയോഗി​ച്ച് നാളെ വാക്സിനേഷൻ ഭാഗികമായി പുനരാരംഭിക്കുമെന്ന് ജില്ലാ നോഡൽ ഓഫീസർ ഡോ. എം ജി .ശിവദാസ് പറഞ്ഞു.

ആവശ്യത്തിനു വാക്‌സിൻ ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിനം 10,000 പേർക്കുമാത്രമാണ് കുത്തി​വയ്പ്പെടുത്തത്.

സർക്കാർ, സ്വകാര്യ ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുഖാന്തരമായി​രുന്നു കുത്തി​വയ്പ്പ്. വാക്‌സിൻ ക്ഷാമം തുടങ്ങിയതോടെ മെഗാ ക്യാമ്പുകൾ രണ്ടാഴ്ചമുമ്പ് അവസാനിപ്പിച്ചു. സ്വകാര്യ ആശുപത്രികളിലും രണ്ടുദിവസമായി വാക്‌സിനേഷൻ കുറവായിരുന്നു.

ജില്ലയിൽ വാക്സി​നേഷൻ നടത്തുന്ന 90 സ്വകാര്യ ആശുപത്രികളിൽ പത്തെണ്ണം മാത്രമാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കുത്തി​വയ്പ്പ് നൽകി​യത്. ഏപ്രിൽ പകുതിയോടെ ജില്ലയിൽ വാക്‌സിൻ ക്ഷാമം രൂക്ഷമായതാണ്. കഴിഞ്ഞയാഴ്ച 30,000 ഡോസ് വാക്‌സിൻ കിട്ടിയശേഷമാണ് മെഗാ ക്യാമ്പുകൾ ഒഴിവാക്കി വാക്‌സിനേഷൻ തുടർന്നത്.

എറണാകുളം ഉൾപ്പടെ അഞ്ച് റീജിയണുകളിലേക്കായി ലഭിച്ച 1.75 ലക്ഷം ഡോസ് വാക്‌സിനിൽനിന്ന് 30,000 ഡോസാണ് കഴിഞ്ഞ 19ന് ജില്ലയ്ക്ക് കിട്ടിയത്. അതോടെ ജില്ലയിൽ 30,230 ഡോസ് വാക്‌സിൻ സ്റ്റോക്കായി. അതിൽ 28,000 ഡോസ് കോവിഷീൽഡും 2230 ഡോസ് കോവാക്‌സിനുമാണ്. 12,500 ഡോസ് സ്വകാര്യ ആശുപത്രികൾക്ക് നൽകി. 60,000 ഡോസാണ് ജില്ല ആവശ്യപ്പെട്ടിരുന്നത്.

വാക്‌സിൻ ക്ഷാമം അനുഭവപ്പെട്ടിട്ടും ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ മറ്റു ജില്ലകളിലേതുപോലെ വൻതിരക്ക് അനുഭവപ്പെട്ടിരുന്നില്ല. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്കായി വാക്‌സിനേഷൻ പരിമിതപ്പെടുത്തിയതിലൂടെയാണ് തിരക്ക് ഒഴിവാക്കാൻ കഴിഞ്ഞത്.

ആരോഗ്യപ്രവർത്തകർ, കൊവിഡ് മുന്നണിപ്പോരാളികൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, 60 വയസിനുമുകളിലുള്ളവർ, 45നും 59നും ഇടയിൽ പ്രായമുള്ളവർ എന്നിവർക്കാണ് ഇതുവരെ വാക്‌സിൻ. 45 മുതൽ 60 വയസുവരെയുള്ള 6,48,734 പേരാണ് ജില്ലയിലുള്ളത്.

8.40 ലക്ഷം

ജനുവരി 14നാണ് ജി​ല്ലയി​ൽ വാക്സി​നേഷൻ ആരംഭിച്ചത്. ഇതു വരെ 8.40 ലക്ഷം പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു.

ലീഗൽ മെട്രോളജി വകുപ്പ് കൺട്രോൾ റൂം തുറന്നു

കൊവിഡ് സാഹചര്യത്തിൽ ഉപഭോക്കാക്കളുടെ പരാതി പരിഹരിക്കുന്നതിന് ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ കൺട്രോൾ റൂം സജ്ജീകരിച്ചു. പാക്കേജ്ഡ് കമ്മോഡിറ്റികളിൽ അമിത വില ഈടാക്കുന്നതും നിയമപരമായ രേഖപ്പെടുത്തലുകൾ ഇല്ലാത്തതും വില്പന വില ചുരണ്ടി മാറ്റുന്നതും മറയ്ക്കുന്നതും കൂടാതെ മുദ്ര പതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കൽ അളവിൽ കുറവ് സാധനങ്ങൾ വിൽക്കുന്നത് മുതലായ പരാതികൾ ഉപഭോക്താക്കൾക്ക് ഫോൺ നമ്പറുകളിൽ വിളിച്ച് അറിയിക്കാം.

ഡെപ്യൂട്ടി കൺട്രോളർ (ജനറൽ) എറണാകുളം 8281698058

ഡെപ്യൂട്ടി കൺട്രോളർ ( ഫ്ലൈയിംഗ് സ്‌ക്വാഡ് ) 8281698067

അസിസ്റ്റന്റ് കൺട്രോളർ , എറണാകുളം (കൊച്ചി കോർപറേഷൻ പരിധി) 8281698059

സർക്കിൾ 2 ഇൻസ്‌പെക്ടർ, കണയന്നൂർ താലൂക്ക് പരിധി 8281698060

കൊച്ചി താലൂക്ക് 8281698061
ആലുവ 8281698063

പറവൂർ 8281698062

പെരുമ്പാവൂർ 8281698064

മൂവാറ്റുപുഴ 8281698065

കോതമംഗലം 8281698066

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.