SignIn
Kerala Kaumudi Online
Thursday, 25 April 2024 4.06 AM IST

നേതാക്കൾ പറയുന്നു

election

അസാധാരണ വിജയം

കേരളചരിത്രത്തിലെ അസാധാരണ തിരഞ്ഞെടുപ്പ് ഫലമാണ് ജനങ്ങൾ സമ്മാനിച്ചത്. ജനങ്ങൾ കുടുംബാംഗത്തെപോലെ സ‌ർക്കാരിനെ കണ്ടു. വിജയത്തിൽ അമിതമായി സന്തോഷിക്കുന്നില്ല. ജനങ്ങളോടുള്ള ഉത്തരവാദിത്തം വർദ്ധിക്കുകയാണ്. ഭാരതത്തിന് കേരളം വെളിച്ചം പകർന്ന് വഴികാട്ടും.

എസ്.ശർമ്മ

മുൻ മന്ത്രി, സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗം.

ജനവിധി മാനിക്കുന്നു

തിരഞ്ഞെടുപ്പ് എന്നത് ജനകീയ കോടതിയാണ്. ആ വിധി അംഗീകരിക്കുന്നു. പ്രതീക്ഷിച്ച വിജയം നേടാനായില്ല. എന്നാൽ ഉത്തരവാദിത്വമുള്ള പ്രതിപക്ഷമെന്ന നിലയിൽ എൽ.ഡി.എഫിന് എതിരെ മുന്നോട്ടുപോകും. സ്വാതന്ത്യത്തിന്റെ നിലനില്പിനായി കണ്ണിമ അടയ്ക്കാതെയുള്ള ജാഗ്രത ഇനിയും തുടരും.

പ്രൊഫ.കെ.വി.തോമസ്

ജനങ്ങളുടെ വിജയം

മുൻതൂക്കം ഇല്ലാതിരുന്നിട്ടും ജില്ലയിൽ ഇത്തവണ മികച്ച വിജയമാണ് ഇടതുപക്ഷം നേടിയത്. ഒരുസീറ്റ് അധികം ലഭിച്ചത് അംഗീകാരമാണത്. പാർട്ടി ഇനിയും മികവാർന്ന പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പാക്കും. വോട്ട് ചെയ്ത എല്ലാവർക്കും നന്ദി. എൽ.ഡി.എഫിന്റെ വിജയം ജനങ്ങളുടെ വിജയമാണ്.

പി.രാജു

സി.പി.ഐ ജില്ല സെക്രട്ടറി

വിജയത്തിന് കാരണം ഭരണനേട്ടം

അഞ്ച് വർഷത്തെ ഭരണനേട്ടമാണ് വിജയത്തിന് കാരണം. ജനാധിപത്യ മൂല്യങ്ങളെ കാത്തു സൂക്ഷിക്കാനും വികസനപ്രവർത്തനങ്ങൾ നടത്തുന്നതിനും ഭരണത്തുടർച്ച അനിവാര്യമാണ്. കാർഷികം, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ജനകീയമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും ദേശീയ അടിസ്ഥാനത്തിൽ വർഗീയ ദ്രുവീകരണം നടത്തുന്നവർക്കുള്ള മറുപടിയാണ് കേരളം നൽകിയത്.

ടി.സി.സഞ്ജിത്ത്

എ.ഐ.ടി.യു.സി. ജില്ല ജോയിന്റ് സെക്രട്ടറി

അഭിനന്ദനാർഹം

ഇടതുപക്ഷത്തിന്റെ അഭിനന്ദനാർഹമായ വിജയം.പിണറായി വിജയൻ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളാണ് ഇതിനുകാരണം. പ്രതിബന്ധങ്ങളെ അദ്ദേഹം കൈകാര്യം ചെയ്ത രീതികൾ എല്ലാം വിജയത്തിന് കാരണമായി.

ടി.പി.പീതാംബരൻ

എൻ.സി.പി സംസ്ഥാന പ്രസിഡന്റ്.

പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല

തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. എൽ.ഡി.എഫിന്റെ തെറ്റായ പ്രവർത്തനങ്ങൾ പ്രചാരണത്തിൽ കൊണ്ടുവന്നെങ്കിലും സർക്കാരിന്റെ കിറ്റുവിതരണവും മറ്റു പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി അവർ ജനങ്ങളുടെ പിന്തുണ നേടി എടുക്കുകയായിരുന്നു. എങ്കിലും ജനവിധി അംഗീകരിക്കുന്നു. പരാജയത്തെപറ്റി പഠിച്ച് പോരായ്മകൾ കണ്ടെെത്തി പരിഹരിക്കും

പി.സി.തോമസ്

കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ

ജനങ്ങൾക്ക് നന്ദി

ഇടതുപക്ഷ മുന്നണിയുടെ വികസന പ്രവർത്തനങ്ങളുടെ വിജയമാണിത്. യു.ഡി.എഫ് കോർപ്പറേറ്റുകൾക്കൊപ്പം നിന്നപ്പോൾ ഇടതുപക്ഷം ജനങ്ങൾക്കൊപ്പം നിന്നു. പ്രതീക്ഷിച്ച വിജയം തന്നെയാണ്. വലിയ വിജയം സമ്മാനിച്ചതിന് കേരളത്തിലെ ജനങ്ങളോട് എൻ.സി.പിയുടെ പേരിൽ നന്ദി അറിയിക്കുന്നു.

ടി.പി.അബ്ദുൾ അസീസ്

എൻ.സി.പി ജില്ല സെക്രട്ടറി

ജനം ആഗ്രഹിച്ചത് നടന്നു

കേരളം ഇടതുമുന്നണിയെ ആഗ്രഹിച്ചു അതിനൊപ്പം കളമശേരിയിലെ ജനങ്ങളും നിലയുറപ്പിച്ചു. അഴിമതി വിരുദ്ധ നിലപാട് സ്വീകരിച്ച് കളമശേരി അഭിമാനം കാത്തു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും പിന്തുണച്ചു. വോട്ടർമാരോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. മുഴുവൻ ജനങ്ങളുടെയും പ്രതിനിധി എന്ന നിലയിൽ നാടിന്റെ പുരോഗതിക്കും സമൂഹത്തിന്റെ വികസനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പ്രവർത്തിക്കും.

പി.രാജീവ്

ബി.ജെ.പി വോട്ട് കോൺഗ്രസിന് പോയി

ബി.ജെ.പി വോട്ട് വ്യാപകമായി കോൺഗ്രസിന് പോയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ഡി.ജെ.എസിന് 16000 വോട്ട് ആണ് കുറഞ്ഞത്. ഇത് കോൺഗ്രസിന് ലഭിച്ചു. എൽ.ഡി.എഫിന് 7000 വോട്ട് വർദ്ധിച്ചിട്ടുണ്ട്. ഇത് പ്രതീക്ഷിച്ചിരുന്നു.

എം.ടി.നിക്സൺ

പറവൂരിലെ എൽ.ഡി.എഫ് സ്ഥനാർത്ഥി

പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല

എറണാകുളം ജില്ല പൊതുവേ കോൺഗ്രസിന് മേധവിത്വമുള്ള ജില്ലയാണ്. എങ്കിലും പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. 14 സീറ്റുകളിൽ 11 എണ്ണം പ്രതീക്ഷിച്ചിരുന്നു. എറണാകുളത്തിന്റെ പൊതുവേയുള്ള സ്വഭാവത്തിൽ മാറ്റം വന്നിട്ടില്ല.

അഡ്വ.കെ.പി.ഹരിദാസ്

ഡി.സി.സി വർക്കിംഗ് പ്രസിഡന്റ്

പിണറായി വിജയനുള്ള അംഗീകാരം: പി.സി. ചാക്കോ

പ്രതിസന്ധികളുടെ നാളുകളിൽ ജനങ്ങൾക്കൊപ്പം അടിയുറച്ചു നിൽക്കാനാൻ കഴിഞ്ഞതാണ് എൽ.ഡി.എഫിന് ഐതിഹാസിക വിജയം നൽകിയത്. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുമായി സഹകരിക്കേണ്ടതിനു പകരം അതിനെതിരെ മുഖം തിരിഞ്ഞു നിന്നത് യു.ഡി.എഫിനെ വൻ തകർച്ചയിലേക്ക് നയിച്ചു.

പി.സി. ചാക്കോ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ELECTON
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.