തൃക്കാക്കര: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ഡയാലിസിസ് രോഗികൾക്കുളള ചികിത്സാ സഹായ പദ്ധതി രൂപീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് നടത്തുന്ന രോഗിക്ക് ഒരു ഡയാലിസിസിന് 1000 രൂപ വീതം പ്രതിമാസം നാല് തവണത്തേക്ക് 4000 രൂപ ലഭിക്കും. ഇത് പ്രകാരം ഒരു രോഗിക്ക് ചികിത്സാ സഹായമായി വർഷം 48000 രൂപ ലഭിക്കുമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളിലായി സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്കാണ് ആനുകൂല്ല്യം ലഭിക്കുക. പദ്ധതിയുടെ ആനുകൂല്ല്യത്തിനായി അപേക്ഷ അതാത് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് നൽകണം. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വഴി പാലിയേറ്റീവ് കെയർ നഴ്‌സ് അല്ലെങ്കിൽ ആശാ വർക്കർമാർ മുഖേന മെഡിക്കലൽ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷകൾ നൽകേണ്ട അവസാന തീയതി മെയ് 10. മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളളവർക്കാണ് പദ്ധതിക്ക് അർഹത. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.രണ്ട് കോടി എൺപത്തി എട്ട് ലക്ഷം രൂപയാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് മാറ്റിവെച്ചിരിക്കുന്നത്. ഒരു രോഗിക്ക് ആഴ്ചയിൽ ഒരു ഡയാലിസിസിന് 1000 രൂപ നൽകുന്നതിൽ 750 രൂപ ജില്ലാപഞ്ചായത്തും 250 രൂപ ഗ്രാമ പഞ്ചായത്തുമാണ് നൽകുന്നത്.രോഗികൾ ഡയാലിസിസ് ചെയ്യുന്ന മുറയ്ക്ക് അതാത് സ്വകാര്യ ആശുപത്രി പീലികൾ സാഷ്യപ്പെടുത്തി നൽകുന്നതനുസരിച്ച് പണം ആശുപത്രികൾക്ക് കൈമാറുന്നതാണ്. ജൂണ്‍ മുതലാണ് ഡയാലിസിസ് ആനുകൂല്യം നൽകുകയെന്ന് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ.ജോമി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |