ആലുവ: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ തലമുറ മാറ്റം ആവശ്യപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിലും പോസ്റ്റ് യുദ്ധം.സർക്കാരിനെ പലവട്ടം മുട്ടുകുത്തിച്ച രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ പകരക്കാരനായി വി.ഡി. സതീശനെ പരിഗണിക്കണമെന്നാണ് കോൺഗ്രസ് സൈബർ പോരാളികളുടെ പ്രധാന ആവശ്യം. പ്രതിപക്ഷ നേതാവിനെയും പാർട്ടി അദ്ധ്യക്ഷനെയും ലക്ഷ്യമിട്ട് പല നേതാക്കളും പരസ്യപ്രതികരണമായും രംഗത്തു വന്നതിന് പിന്നാലെയാണ് സോഷ്യൽമീഡിയയിൽ അണികളുടെ ആവശ്യം അണപൊട്ടി ഒഴിയുകിയത്.
'നിയമസഭയിൽ യു.ഡി.എഫിനെ വി.ഡി. സതീശൻ നയിക്കട്ടെ, കോൺഗ്രസുകാരുടെ ആത്മവീര്യം ഉണരട്ടെ' എന്നാണ് കോൺഗ്രസ് സൈബർ ടീം ഉയർത്തിയിരിക്കുന്ന മുദ്രാവാക്യം. മറ്റ് ചിലരുടെ കൂടി പേരുകളും പ്രചരിക്കുന്നുണ്ടെങ്കിലും വി.ഡി. സതീശനായാണ് കൂടുതലും പോസ്റ്ററുകളും കുറിപ്പുകളും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അഞ്ചാം വട്ടവും പറവൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ രമേശ് ചെന്നിത്തലയുടെ ഏറ്റവും അടുത്തയാളാണ്. 2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അർഹതയുണ്ടായിട്ടും സതീശൻ ഒഴിവാക്കപ്പെട്ടിരുന്നു. കഴിഞ്ഞ സർക്കാരിൽ ലോട്ടറി വിഷയത്തിൽ ഉൾപ്പെടെ ധനമന്ത്രി ടി.എം തോമസ് ഐസക്കിനെ പലപ്പോഴായി വി.ഡി. സതീശൻ മുട്ടുകുത്തിച്ചിട്ടുണ്ട്. വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവും വിട്ടുവീഴ്ച്ചയില്ലാത്ത മതേതര നിലപാടും സതീശന്റെ യോഗ്യതയായി അണികൾ ഉയർത്തുന്നു.
'ഒമ്പത് സീറ്റുമായി പ്രതിപക്ഷത്തിരുന്നിട്ടുണ്ട്, പരിഹാസങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട്. പിന്നീട് 111 സീറ്റുമായി പ്രസ്ഥാനം തിരിച്ചുവന്നു. വി.ഡി. സതീശൻ എന്ന ജനപ്രിയ നേതാവിന് അതിന് കഴിയും.'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |