കൊച്ചി: കൊവിഡ് പ്രതിരോധ മരുന്നായ കൊ വാക്സിൻ ലഭിക്കാത്തതിൽ ആശങ്കയിൽ രണ്ടാംഡോസ് എടുക്കാനുള്ളവർ. ആദ്യഡോസുകാർക്ക് ഇപ്പോഴും വാക്സിൻ ലഭ്യമാകുമ്പോഴും രണ്ടാം ഡോസുകാരിൽ ഭൂരിഭാഗവും സമയം കഴിഞ്ഞിട്ടും കാത്തിരിപ്പിലാണ്.
കൊ വാക്സിന്റെ ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിനു ശേഷമാണ് രണ്ടാംഡോസ് എടുക്കേണ്ടത്. ഒരുമാസം കഴിഞ്ഞിട്ടും പലർക്കും വാക്സിൻ ലഭിച്ചിട്ടില്ല. വാക്സിൻ ഇല്ലാത്തതിനാൽ ബുക്കു ചെയ്യുമ്പോൾ സ്ലാട്ട് ലഭിക്കുന്നില്ല. 45 വയസിനുമുകളിലുള്ളവരാണ് രണ്ടാംഡോസിനായി കാത്തിരിക്കുന്നത്. ഒരു മാസം കഴിഞ്ഞിട്ടും രണ്ടാംഡോസ് ലഭിക്കാത്തതിനാൽ ആദ്യഡോസിന്റെ പ്രയോജനം നഷ്ടമാകുമോയെന്ന ആശങ്കയും ഇവർക്കുണ്ട്. ജില്ലയിൽ 18,000 ഡോസ് കൊ വാക്സിൻ മാത്രമാണ് നിവിലുള്ളത്.
ഏപ്രിൽ 17ന് ആണ് അമ്മയ്ക്കും അച്ഛനും കൊവാക്സിൻ എടുത്തത്. അതിനുശേഷം മേയ് 15ന് രണ്ടാംഡോസ് എടുക്കാൻ ദിവസം ലഭിച്ചിരുന്നു. പിന്നീട് ബുക്ക് ചെയ്യാൻ സ്ലോട്ട് ലഭിച്ചിട്ടില്ല. ആരോഗ്യ വകുപ്പിൽ അറിയിച്ചപ്പോൾ 29ന് എടുക്കാമെന്ന് മറുപടി കിട്ടിയെങ്കിലും അന്നും ലഭിച്ചില്ല. ആകെ ഭയത്തിലാണ്. വാക്സിൻ എന്ന് ലഭിക്കുന്നതിൽ വ്യക്തതയില്ല. ആരോഗ്യ വകുപ്പിൽ നിന്നു കൃത്യമായ വിവരങ്ങളും ലഭിക്കുന്നില്ല. ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ ലൈവ് വന്നിരുന്നു. സമാന അനുഭവമുള്ള 2,000 ലധികംപേർ ലൈവിൽ പിന്തുണയുമായി എത്തിയിരുന്നു.
അഭിജിത്ത് ഹരിഹരൻ,നോർത്ത് പറവൂർ സ്വദേശി
ശനിയാഴ്ചയോടെ നൽകും
അടുത്ത ദിവസങ്ങളിൽ 10000 ഡോസ് കൊ വാക്സിൻ എത്തും. രണ്ടാംഡോസ് എടുക്കാനുള്ളവർക്ക് ശനിയാഴ്ചയോടെ വാക്സിൻ എടുക്കാൻ സാധിക്കും.
ഡോ. ശിവദാസ്, ജില്ലാ വാക്സിനേഷൻ നോഡൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |