കൊച്ചി: കൊവിഡ് സമ്പർക്ക വ്യാപനം കൂടുതലുള്ള എറണാകുളത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ജനങ്ങൾ കല്പിക്കുന്നത് പുല്ലുവില.
സാധാരണ ദിവസങ്ങളിലെന്ന പോലെ നഗരത്തിൽ സ്വകാര്യ വാഹനങ്ങളുടെ അലമുറിയാത്ത പ്രവാഹമാണ്. ഓരോ ട്രാഫിക് സിഗ്നലിലും വാഹനത്തിരക്കാണ്. ഏറെയും കാറും ഇരുചക്ര വാഹനങ്ങളും.
സംസ്ഥാനത്ത് കൊവിഡ് തീവ്രവ്യാപനത്തിന്റെ കാര്യത്തിൽ മുൻനിരയിലാണ് എറണാകുളം ജില്ല. അതുകൊണ്ടുതന്നെ ഒരുവശത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ ഉൾപ്പെടെ നടപ്പിലാക്കി രോഗവ്യാപനം കുറച്ചുകൊണ്ടുവരാനുള്ള പരിശ്രമം തകൃതിയായി നടക്കുമ്പോഴാണ് മറുവശത്ത് ജനങ്ങൾ തെരുവിലിറങ്ങി വിലസുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.4 ശതമാനം. ഇന്നലെയും ഇതുതന്നെയായിരുന്നു നിരക്ക്.
ഇന്നലെ ജില്ലയിൽ പുതിയ രോഗികൾ 1551 ആണ്. അതിൽ 1510 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്നലെ മാത്രം 6149 പേരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവ ആകെ രോഗികളുടെ എണ്ണം 20,523 ആയി. വെള്ളിയാഴ്ച 25,143 പേരാണ് ചികിത്സയിൽ ഉണ്ടായിരുന്നത്.
അതിതീവ്രമേഖലകൾ
• തൃക്കാക്കര 89
• തൃപ്പൂണിത്തുറ 67
• എളംകുന്നപ്പുഴ 58
• കളമശ്ശേരി 58
• വെങ്ങോല 57
• കുമ്പളങ്ങി 53
• കോട്ടുവള്ളി 52
• ഫോർട്ട് കൊച്ചി 50
പുതുതായി വീടുകളിൽ നിരീക്ഷണത്തിലായവർ : 2000
വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ ആകെ : 60682
കൊവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ആകെ ഒഴിവുള്ളത് 3,691 കിടക്കകളാണ്. 17 സർക്കാർ ആശുപത്രികളിലായി 1,319 കിടക്കൾ സജ്ജമാക്കിയതിൽ 698 എണ്ണം ഒഴിവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |