കൊച്ചി: ജില്ലയിൽ ബ്ലിസ്റ്റർ ബീറ്റിൽ ആക്രമണം വ്യാപകമാകുന്നു. കാക്കനാട് മേഖലയിൽ ഇതുവരെ 50ൽ പരം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 7 മുതൽ 8 മില്ലി മീറ്റർ വലുപ്പം വരുന്ന ചെറു പണികളാണ് ബ്ലിസ്റ്റർ ബീറ്റിൽ. പുറത്തു ചെടികളിലെ പ്രാണികളെ ഭക്ഷിച്ചു ജീവിക്കുന്ന ഈ പ്രാണികൾ വീട്ടിനുള്ളിലെ വെട്ടത്തിൽ ആകൃഷ്ടരായാണ് എത്തുന്നത്. ഇത് മനുഷ്യരുടെ ശരീരത്തിൽ വന്ന് ഇരിക്കുമ്പോൾ അറിയാതെ തിരുമ്മുകയോ ഇതിനെ അടിച്ചു കൊല്ലുകയോ ചെയ്താൽ പ്രാണിയുടെ ശരീരത്തിൽ ഉള്ള കാന്താരിഡിൻ എന്ന ആസിഡ് ശരീരത്തിൽ പറ്റിപിടുക്കും തുടർന്ന് ഇത് പൊള്ളൽ പോലെ ചെറു കുമിളകളായി മാറും. ഈ ആസിഡന്റെ അവളവ് കൂടുന്നതിന് അനുസരിച്ച് പൊള്ളലിന്റെ ആഴവും കൂടും. രണ്ടു ദിവസത്തിനകം ഇത് അടർന്നു വീഴും.
പ്രാണികൾ വരാതിരിക്കാൻ ശ്രദ്ധിക്കാം
മലിനമായ സഹചര്യങ്ങളിലാണ് ഇത്തരം പ്രാണികൾ കാണപ്പെടുക. രാത്രി കാലങ്ങളിൽ വീടിനുള്ളിലെ ലൈറ്റിലും മൊബൈൽ ഫോൺ, ടി.വി എന്നിവയുടെ വെട്ടത്തിലും ആകൃഷ്ടരായിയാണ് എത്തുക. ഇവ വീടിനകത്തേക്ക് കയറാതെ ഇരിക്കാൻ രാത്രിയിൽ ജനലും വാതിലുകളും അടയ്ക്കുകയും വീടിനു പുറത്ത് നല്ല പ്രകാശമുള്ള ബൾബ് കത്തിക്കുകയും ചെയ്യണം.
ബ്ലാക്ക് ഫംഗസ് അല്ല
ശരീരത്തിൽ പാട് കണ്ടതിനെ തുടർന്ന് ബ്ലാക്ക് ഫംഗസ് ആണെന്ന് തെറ്റിദ്ധരിച്ചാണ് പലരും എത്തുന്നത്. ഇത് നേരത്തെ മുതൽ ഉള്ളതാണ്. എന്നാൽ ഇപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്. ഇത് ഉണ്ടായാൽ കുമികൾ പൊട്ടിക്കാതെ നോക്കണം. ചൊറിച്ചിൽ ഉണ്ടാകാനും സാധ്യതയുണ്ട്. കുമിള ഉണ്ടായ ഭാഗത്തു ഇടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകണം. പൊട്ടി കൂടുതൽ വ്യാപിച്ചാൽ ഇൻഫെക്ഷനും പഴുപ്പും ഉണ്ടാകും. പെട്ടന്ന് തന്നെ ചികിത്സ തേടണം.
അബ്ദുൾ ജബ്ബാർ,സീനിയർ ബയോളജിസ്റ്റ്, ജില്ലാ വെക്ടർ കൺട്രോൾ റൂം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |