SignIn
Kerala Kaumudi Online
Thursday, 25 April 2024 5.17 AM IST

ചട്ടം ഇളവിൽ പ്രിൻസിപ്പൽ നിയമനം: അദ്ധ്യാപക സംഘടനകൾ രംഗത്ത്

teachers-strike

കൊച്ചി: ചട്ടത്തിൽ ഇളവനുവദിച്ച് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർമാരെ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായി നിയമിക്കുന്നതിനെതിരെ അദ്ധ്യാപക സംഘടനകൾ രംഗത്ത്. ഹയർ സെക്കൻഡറി സീനിയർ അദ്ധ്യാപകനും ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർക്കും 2:1 എന്ന അനുപാതത്തിൽ പ്രിൻസിപ്പൽ പ്രമോഷൻ നൽകണമെന്നാണ് ചട്ടം. ഇതുമൂലം സീനിയർ അദ്ധ്യാപകർ നിലനിൽക്കെ സ്‌കൂൾ എച്ച്.എമ്മിന് പ്രിൻസിപ്പലായി സ്ഥാനക്കയറ്റം ലഭിക്കും.
ഹൈസ്‌കൂളിലെ അദ്ധ്യാപകനെ എച്ച്.എമ്മാക്കാനും അതുവഴി പുതിയ തസ്തിക സൃഷ്ടിച്ചെടുക്കാനും മാനേജ്‌മെന്റുകൾക്കും കഴിയും. സർക്കാർ ഖജനാവിന് അധിക ബാദ്ധ്യതയാവും.
ചട്ടപ്രകാരം ഒരുദിവസം പോലും ഹയർ സെക്കൻഡറിയിൽ പഠിപ്പിച്ചിട്ടില്ലാത്ത ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർമാർ (നിലവിലെ വൈസ് പ്രിൻസിപ്പൽ) പ്രിൻസിപ്പലാകുമെന്നാണ് ആക്ഷേപം.
ചട്ടഭേദഗതി വരുത്തിയില്ലെങ്കിൽ ഒട്ടേറെ സ്‌കൂളുകളിൽ പ്രഥമാദ്ധ്യാപകരെ ഹയർ സെക്കൻഡറിയിൽ പ്രിൻസിപ്പലായി സ്ഥാനക്കയറ്റം നൽകി നിയമിക്കേണ്ടിവരും. തൃശൂരിൽ കോർപ്പറേറ്റ് മാനേജ്‌മെന്റിനുകീഴിൽ ഹൈസ്‌കൂൾ ഹെഡ്മാസ്റ്ററെ പ്രിൻസിപ്പലായി നിയമിച്ചതിന് സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇത് കൂടുതൽ സ്‌കൂളുകൾക്ക് നിയമനം നടത്താനുള്ള വഴിയൊരുക്കും.
ഹയർ സെക്കൻഡറി അദ്ധ്യാപകന് പ്രിൻസിപ്പലായി സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ ആറുവർഷ ഹയർ സെക്കൻഡറി ഉൾപ്പെടെ 12 വർഷ സേവനകാലം പൂർത്തിയാക്കണം. ഹയർ സെക്കൻഡറിയിൽ നേരിട്ട് നിയമിക്കപ്പെട്ട അദ്ധ്യാപകർക്ക് മതിയായ സർവീസ് ഇല്ലാത്തതിരുന്ന കാലത്താണ് എച്ച്.എമ്മുമാരെ പരിഗണിക്കുന്ന വ്യവസ്ഥ ഏർപ്പെടുത്തിയത്. 2005ന് ശേഷം നിയമിക്കപ്പെട്ട ഹയർ സെക്കൻഡറി അദ്ധ്യാപകർ പ്രിൻസിപ്പൽ നിയമനത്തിന് ആവശ്യമായ സർവീസ് പൂർത്തിയാക്കിയിട്ടും യോഗ്യത നേടിയിട്ടും പഴയ വ്യവസ്ഥ തുടരുകയാണ്.
ചട്ടഭേദഗതി ആവശ്യപ്പെട്ട് നേരത്തേ ഹയർ സെക്കൻഡറി അദ്ധ്യാപകർ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ട്രിബ്യൂണൽ നിർദേശം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഹയർ സെക്കൻഡറി സ്‌പെഷ്യൽ റൂൾ പ്രകാരം പ്രിൻസിപ്പൽ തസ്തിക ഹയർ സെക്കൻഡറി, സീനിയർ അദ്ധ്യാപകരുടെ സ്ഥാനക്കയറ്റ തസ്തികയാണ്.

ചട്ടം തിരുത്തണം

ഹയർസെക്കൻഡറി അദ്ധ്യാപകരുടെ എക പ്രമോഷൻ തസ്തികയാണ് പ്രിൻസിപ്പൽ. ഇത് ഹൈസ്‌കൂൾ എച്ച്.എമ്മിന്റെ പ്രമോഷൻ തസ്തികയാക്കുന്നത് അനീതിയാണ്. അനേക വർഷം സർവീസുള്ള ജൂനിയർ അദ്ധ്യാപകന് പ്രിൻസിപ്പലാകാൻ യോഗ്യതയില്ലാത്തിടത്താണ് നിയമനം. ചട്ടം ഭേദഗതി ചെയ്ത് നിയമപരിരക്ഷ ഉറപ്പാക്കി അനിശ്ചിതത്വവും പാഴ്‌ച്ചെലവും സർക്കാർ ഒഴിവാക്കണം.

എസ്. മനോജ്,ജനറൽ സെക്രട്ടറി,എ.എച്ച്.എസ്.ടി.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PRINCIPAL APPOIMTMENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.