SignIn
Kerala Kaumudi Online
Saturday, 20 April 2024 1.53 AM IST

കൊവിഡ് നിരക്ക് കുറയ്ക്കാൻ ചിറ്റാറ്റുകരയിൽ സൂത്രവിദ്യകൾ

covid

കൊച്ചി: കൊവിഡ് രൂക്ഷമായ പറവൂരിലെ ചിറ്റാറ്റുകര പഞ്ചായത്തിൽ രോഗവ്യാപന നിരക്ക് കുറക്കാൻ വേണ്ടി സൂത്രപ്പണികൾ നടക്കുന്നതായി സൂചന. ജില്ലയിൽ 30 ശതമാനത്തിലേറെ രോഗവ്യാപനമുള്ള ഏകയിടമാണ് ചിറ്റാറ്റുകര. ട്രിപ്പിൾ ലോക്ക് ഡൗൺ ഇവിടെ മാത്രമാണ് ജില്ലയിൽ നിലവിലുള്ളത്. എങ്ങിനെയും ടി.പി.ആർ നിരക്ക് കുറയ്ക്കാനായി രോഗലക്ഷണമില്ലാത്തവരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കുകയാണെന്നാണ് ആരോപണം. ഇന്നലെ ടെസ്റ്റ് നടത്തിയ 148 പേരിൽ 12 പേർ മാത്രമാണ് പോസിറ്റീവായത്. കഴിഞ്ഞ ദിവസങ്ങളിൽ 30 ശതമാനത്തിന് മുകളിൽ നിന്നിരുന്ന ടി.പി.ആർ നിരക്ക് ഒറ്റ ദിവസം കൊണ്ട് ഇന്നലെ 8.1 ശതമാനമായി താഴുകയും ചെയ്തു.

രോഗലക്ഷണമൊന്നുമില്ലാത്ത തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീക്കാരും സി.ഡി.എസ് അംഗങ്ങളും നിർബന്ധമായും ചിറ്റാറ്റുകര പൊതുജന ആരോഗ്യ കേന്ദ്രത്തിൽ ആന്റിജൻ ടെസ്റ്റിന് ഹാജരാകണമെന്ന നിർദേശം വ്യാഴാഴ്ച തന്നെ നൽകിയിട്ടുണ്ട്. ദിവസവും 250 പേരെ വീതമാണ് പരിശോധിക്കാൻ നിശ്ചയിച്ചിരിക്കുന്നതെങ്കിലും അത്രയും പേർ എത്തുന്നില്ല.

നിരക്ക് കുറയ്ക്കാനായില്ലെങ്കിൽ വാർഡുകൾ തോറും എല്ലാ വീടുകളിലും കയറി ആർ.ടി.പി.സി.ആർ ചെയ്യേണ്ടിവരുമെന്ന് പറയുന്ന വോയ്സ് ക്ളിപ്പുകളും പ്രചരിക്കുന്നുണ്ട്.

പഞ്ചായത്തിൽ കൊവിഡ് വ്യാപനം

ചെറിയപല്ലം തുരുത്തിൽ രൂക്ഷം

രോഗ ബാധ കൂടുതൽ ചെറിയപല്ലംതുരുത്ത്, പരുവത്തുരുത്ത്, താണിപ്പാടം എന്നിവിടങ്ങളാണ്. ചെറിയപല്ലംതുരുത്ത് സൗത്തിൽ മാത്രം 124 ആക്ടീവ് കേസുകളുണ്ട്. ഇന്നലെ പഞ്ചായത്തിൽ 245 ആക്ടീവ് കേസുകളുണ്ട്. ഇതിൽ 208 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 31 പേർ ആശുപത്രികളിലും നിരീക്ഷണകേന്ദ്രങ്ങളിലുമുണ്ട്.

ആരോപണങ്ങളിൽ അടിസ്ഥാനമില്ല

രോഗലക്ഷണങ്ങൾ ഉള്ളവരെ ടെസ്റ്റ് ചെയ്തതിനാലാണ് ടി.പി.ആർ നിരക്ക് കൂടിയത്. പരിശോധന നടത്താൻ എത്താത്തവരുടെ വീടികളിലെത്തി കർശന നിർദേശം നൽകിയതോടെ പരിശോധനക്ക് എല്ലാവരും തയ്യാറായിട്ടുണ്ട്. ശക്തമായ നടപടികളുടെ ഭാഗമായി ടി.പി.ആർ. പത്ത് ശതമാനത്തിൽ താഴെയാക്കാൻ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ പറഞ്ഞു. രോഗവ്യാപനത്തേയും പരിശോധന സംബന്ധിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അവർ പറഞ്ഞു.

1315 പേർക്ക്കൊവിഡ്

 ജില്ലയിൽ ഇന്നലെ 1315 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് ആരോഗ്യ പ്രവർത്തകരും ഇവരിൽ ഉൾപ്പെടുന്നു. 11985 പേരാണ് ജില്ലയിൽ ഇപ്പോൾ ചികത്സയിലുള്ളത്.

കൂടുതൽ രോഗികൾ
•എളംകുന്നപ്പുഴ - 71
•ഉദയംപേരൂർ - 57
•ഐക്കാരനാട് - 47
•തൃക്കാക്കര - 45
•തൃപ്പൂണിത്തുറ - 44
•നെല്ലിക്കുഴി - 39
•പള്ളിപ്പുറം - 35
•എടത്തല - 33
•കളമശ്ശേരി - 33
•പള്ളുരുത്തി - 31
•ഞാറക്കൽ - 30
•മരട് - 28

ചിറ്റാറ്റുകരയിൽ നടപടികൾ ശക്തമാക്കും

ജില്ലയിൽ ഏറ്റവും ഉയർന്ന രോഗവ്യാപനമുള്ള ചിറ്റാറ്റുകര പഞ്ചായത്ത് ഒരു ക്ലസ്റ്റർ ആയി പരിഗണിച്ച് നടപടികൾ ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.