കളമശേരി: ഒരു മൂടിന് 40 കിലോ തൂക്കം വരുന്ന സ്വർണ്ണക്കപ്പ വാങ്ങാനാളില്ലാതെ വെട്ടിക്കൂട്ടി പറമ്പിൽ കൃഷിക്ക് വളമിട്ടു. ഏലൂരിലെ പത്ര ഏജന്റും കൃഷിക്കാരനുമായ കൈതപ്പിള്ളി പറമ്പിൽ ടി.പി.നന്ദകുമാറിനാണ് ഈ ദുരവസ്ഥ. വിവരമറിഞ്ഞ അങ്കമാലിയിലെ പന്നിവളർത്തു കേന്ദ്രത്തിലെ ഉടമസ്ഥൻ ബാക്കിയുള്ളത് പന്നികൾക്ക് തീറ്റ കൊടുക്കാനും കൊണ്ടുപോയി. 50 മൂടാണ് കൃഷി ചെയ്തത്. അത് മുഴുവൻ പാഴായി. ഒന്നര ഏക്കറിൽ കൃഷി ചെയ്ത സാദാ കപ്പയും വിറ്റഴിക്കാനാവാത്ത ഗതികേടിലാണ് ഈ കർഷകൻ. സമീപ പ്രദേശത്തെ മറ്റ് കർഷകരും സമാനാവസ്ഥയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |