കൊച്ചി: കൊവിഡ് പ്രതിസന്ധിയിലും ക്ഷീരകർഷകരെ കൈവിടാതെ 7,39.04 കോടി രൂപയുടെ ബഡ്‌ജറ്റിന് മിൽമ എറണാകുളം മേഖലാ യൂണിയൻ ഭരണസമിതി അംഗീകാരം നൽകി. സംഭരിക്കുന്ന പാലിന്റെ ഗുണനിലവാരം ഉയർത്താൻ 18.2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ വകയിരുത്തി. ക്ഷീരമേഖലയിലേക്ക് പുതിയതായെത്തുന്ന പ്രവാസികളും ഇതര മേഖലയിൽ നിന്നുള്ളവരും വഴി ഉണ്ടാകുന്ന വർദ്ധിച്ച ക്ഷീരോല്പാദനത്തെയും സംഭരണത്തെയും ഉൾക്കൊള്ളാൻ കഴിയുന്ന വിവിധ പദ്ധതികൾ ബഡ്‌ജറ്റിൽ വിഭാവനം ചെയ്യുന്നു.
വിപണന മേഖലയിൽ ഓൺലൈൻ സംവിധാനത്തിലൂടെ എറണാകുളം മേഖലയുടെ പരിധിയിൽപ്പെട്ട തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ എല്ലാ മുനിസിപ്പാലിറ്റികളിലും വീടുകളിലും പാൽ എത്തിക്കാൻ ബഹൃത്തായ പദ്ധതി നടപ്പാക്കും. ഗ്രാമീണ മേഖലയിലേയ്ക്കും വിപണനശൃംഖല വ്യാപിപ്പിക്കും.
നിർദേശങ്ങൾ
പുതിയ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കും
വിപണി വിപുലീകരണത്തിന് 11 കോടി രൂപ
ക്ഷീര കർഷക ക്ഷേമനിധിയിലേയ്ക്ക് 4.4 7 കോടി രൂപ
കാലിത്തീറ്റ വില സന്തുലനനിധിയിലേയ്ക്ക് 1.06 കോടി രൂപ
ക്ഷീരകർഷക ഇൻഷ്വറൻസ് സബ്‌സഡി നൽകും.
അകിട് വീക്ക നിയന്ത്രണത്തിന് പ്രത്യേക പദ്ധതി
കന്നുകാലി വായ്പ പലിശ സബ്‌സിഡി
റബർ മാറ്റ് വാങ്ങുന്നതിന് സബ്‌സീഡി
പാൽ ക്യാൻ വാങ്ങുന്നതിന് സബ്‌സീഡി
കർഷകർക്കും സംഘം ജീവനക്കാർക്കും പരിശീലനം
വിവിധ പദ്ധതികൾക്ക് 5.1 കോടി രൂപ
മൃഗചികിത്സ പദ്ധതി ആരംഭിക്കാൻ 1.50 കോടി രൂപ
ഡയറികളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 34.23 കോടി രൂപ
ഉണർവേകും
ക്ഷീരമേഖലയ്ക്കാകെ ഉണർവേകുന്ന പദ്ധതികളാണ് ബഡ്‌ജറ്റ് വിഭാവനം ചെയ്യുന്നത്. കൊവിഡ് തരംഗത്തിലും ക്ഷീരകർഷകരുടെ മുഴുവൻ പാലും വലിയ നഷ്ടം സഹിച്ചും സംഭരിച്ച മിൽമ എറണാകുളം യൂണിയൻ കർഷകരോടുള്ള പ്രതിബദ്ധത തുടരും.
ജോൺ തെരുവത്ത്
ചെയർമാൻ
എറണാകുളം മേഖല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |