കൊച്ചി: വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം നടത്താൻ ഉടൻ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണെന്ന് റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. റാങ്ക് ലിസ്റ്റിന്റെ കാലാവധി ആഗസ്റ്റ് 3 ന് അവസാനിക്കും. 675 പേർക്കാണ് ഇതുവരെ നിയമനം നൽകിയത്. 1400 പേർ നിയമനം കാത്ത് നിൽക്കുകയാണ്. 2016 ൽ വനിതാ കോൺസ്റ്റബിൾസിന്റെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത മുഖ്യമന്ത്രി പൊലീസ് സേനയിൽ 25 ശതമാനം വനിതാ പ്രാതിനിധം നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. ഈ റാങ്ക് ലിസ്റ്റിൽ 15 ശതമാനം നടപ്പിലാക്കിയാൽ തന്നെ ഞങ്ങൾ 1400 പേർക്കും നിയമനം ലഭിക്കും. വനിതകളുടെ എന്ത് പ്രശ്നങ്ങളും പരിഹരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. നാല് വർഷത്തെ കാത്തിരിപ്പാണ്. ഒരു മാസം മാത്രം കാലാവധിയുള്ളതാണ് റാങ്ക് ലിസ്റ്റ്. ലക്ഷ്മിദേവി, ദീപ, ഹണി, ദിപകൃഷ്ണ, രേവതി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |